ബീജിംഗ് : കിഴക്കൻ ചൈനയിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ലാംഗിയ വൈറസ് ബാധിച്ച് 35 പേർ ചികിത്സയിൽ. ഷാൻഡോംഗ്, ഹെനാൻ പ്രവിശ്യകളിലാണ് ഹെനിപ്പാ വൈറസ് ഇനത്തിൽപ്പെട്ട പുതിയ വൈറസായ ലാംഗിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.
പനി ബാധിച്ച് ചികിത്സ തേടിയവരിലാണ് രോഗം കണ്ടെത്തിയത്. ഇവർക്ക് സമ്പർക്കത്തിലൂടെയല്ല രോഗം പകർന്നിരിക്കുന്നത്. അതിനാൽ, രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുമോ എന്നതിൽ വ്യക്തതയില്ല. നിലവിൽ രോഗബാധിതരുടെ നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ചൈനീസ് വിദഗ്ദ്ധർ പറയുന്നത്.
ലാംഗിയ വൈറസ്
വവ്വാലുകളിലെ മാരകമായ നിപ വൈറസിന്റെ കുടുംബത്തിൽപ്പെട്ടത്. കരളിനെയും വൃക്കയെയും ബാധിച്ചേക്കും. ലാംഗിയ വൈറസിനെതിരെ മനുഷ്യർക്ക് വാക്സിനുകൾ ലഭ്യമല്ല. മനുഷ്യരിലെ രോഗ തീവ്രത സംബന്ധിച്ച ഗവേഷണങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ചുണ്ടെലികളിൽ നിന്നാണോ വൈറസ് മനുഷ്യരിലേക്ക് പടർന്നതെന്ന സംശയമുണ്ടെങ്കിലും ഇത് സംബന്ധിച്ച തെളിവുകൾ ലഭ്യമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |