ഇടുക്കി: തൊടുപുഴ കരിമണ്ണൂരിൽ പ്രസവിച്ച ഉടനെ നവജാത ശിശുവിനെ യുവതി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിന്റെ മൊഴി പുറത്ത്. കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.
ഭാര്യ ഗർഭിണിയായതോ പ്രസവിച്ചതോ താൻ അറിഞ്ഞിരുന്നില്ലെന്നാണ് യുവാവ് നൽകിയ മൊഴി. എന്നാൽ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് സൂചന. അമിത രക്തസ്രാവത്തെ തുടർന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് യുവതി ആശുപത്രിയിലെത്തിയത്. ഭർത്താവും ഇവർക്കൊപ്പമുണ്ടായിരുന്നു.
പ്രസവിച്ച വിവരം ഇവർ ഡോക്ടർമാരോട് പറഞ്ഞിരുന്നില്ല. പരിശോധനയിൽ മണിക്കൂറുകൾക്ക് മുൻപ് യുവതി പ്രസവിച്ചതായി ഡോക്ടർക്ക് മനസിലായി. കുഞ്ഞെവിടെ എന്ന് ചോദിച്ചപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് ദമ്പതികൾ നൽകിയത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതാണെന്ന് യുവതി പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |