വിഴിഞ്ഞം: കല്ലുവെട്ടാൻകുഴിയിൽ വീട്ടിലും കടയിലും ഉൾപ്പെടെ മൂന്ന് ഇടത്ത് മോഷണം. പെൺകുട്ടികൾ താമസിക്കുന്ന ഹോംസ്റ്റേയുടെ മതിൽ പ്രതി ചാടിക്കടന്നെങ്കിലും കുട്ടികൾ ബഹളം വച്ചതോടെ ഓടി രക്ഷപ്പെട്ടു.
കല്ലുവെട്ടാൻകുഴി അംബേദ്ക്കർ ഗ്രാമത്തിൽ ശ്യാമയിൽ പത്മനാഭപിള്ളയുടെ പൂട്ടിയിട്ട വീട് കഴിഞ്ഞ രാത്രിയിൽ കുത്തിത്തുറന്ന് നിരവധി നിലവിളക്കുകൾ ഉൾപ്പെടെ പിച്ചളപ്പാത്രങ്ങൾ മോഷ്ടിച്ചു. വീടിനുള്ളിലെ അലമാരകൾക്ക് ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ കേടുവരുത്തി. വീട്ടുടമയുടെ ചികിത്സയ്ക്കായി കുടുംബം നഗരത്തിലെ വീട്ടിലായിരുന്നു.
സമീപത്ത് ശാന്താലയത്തിൽ സുകുമാരൻ നായർ വീടിനോട് ചേർന്ന് നടത്തുന്ന ചായക്കടയും പലവ്യഞ്ജനക്കടകളും കുത്തിത്തുറന്ന് 1000 രൂപയും വില്പന വസ്തുക്കളും മോഷ്ടിച്ചു. സ്ഥലത്ത് എത്തിയ കോവളം പൊലീസ് പ്രദേശത്തെ സി.സിടിവി കാമറകൾ പരിശോധിച്ചു. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദ്ധർ എന്നിവരെത്തി തെളിവ് ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |