വണ്ടൂർ: ഏമങ്ങാട് ഇന്നലെ രാവിലെ ഏതാനും സെക്കൻഡുകൾ വീശിയടിച്ച കാറ്റിൽ വ്യാപക നാശനഷ്ടം. സെക്കൻഡുകൾ കൊണ്ട് ചെറിയ സ്ഥലത്ത് വലിയ നാശം വിതയ്ക്കുന്ന ഗസ്റ്റ് വിന്റ് എന്ന പ്രതിഭാസമാണുണ്ടായതെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ നിഗമനം. ഏമങ്ങാട് ജുമാമസ്ജിദ്, ശാന്തിനഗർ എന്നിവിടങ്ങളിലായി 45 ഓളം വീടുകൾ ഭാഗികമായി തകർന്നു. എക്കറുകണക്കിന് കൃഷിയിടങ്ങളിൽ നാശനഷ്ടമുണ്ടായി. മുപ്പതോളം വൈദ്യുതി തൂണുകൾ തകർന്നു. റബർ, തേക്ക്, വാഴ, കമുക്, തെങ്ങ് തുടങ്ങിയ കൃഷികളാണ് നശിച്ചത്. ആയിരക്കണക്കിന് റബർ മരങ്ങളാണ് കടപുഴകിയും ഒടിഞ്ഞും നിലംപതിച്ചത്. റോഡിലേക്ക് വീണ മരം മുറിച്ചു മാറ്റുന്നതിനിടെ ഒരു അഗ്നിശമന സേനാ പ്രവർത്തകന് പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |