തിരുവനന്തപുരം: ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ ഗ്രേഡ് -2 തസ്‌തികയിൽ പത്തു മാസത്തിലേറെയായി നിയമനം മുടങ്ങിയത് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. ഈ തസ്‌തികയിലെ ജീവനക്കാരുടെ സ്ഥാനക്കയറ്റം വൈകുന്നതാണ് കാരണം. ഗ്രേഡ്-1ലേക്ക് സ്ഥാനക്കയറ്റം നൽകി ഗ്രേഡ്-2 ൽ ഒഴിവ് ഉണ്ടായാലേ റാങ്ക് ലിസ്റ്റിലുള്ളവർക്ക് അഡ്വൈസ് മെമ്മോ അയയ്‌ക്കാൻ പി.എസ്.സിക്ക് സാധിക്കൂ. നൂറിലേറെ പേരുടെ സ്ഥാനക്കയറ്റം ഇതുവരെ തുടങ്ങിയിട്ടില്ല.
ഒഴിവ് 175
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ ഗ്രേഡ്-1, ഹെൽത്ത് ഇൻസ്‌പെക്‌ടർ , ഹെൽത്ത് സൂപ്പർവൈസർ തസ്തികകളിൽ 175 ഒഴിവുകളുണ്ടെന്നാണ് വിവരാവകാശ മറുപടി. ഈ മൂന്ന് വിഭാഗങ്ങളിൽ മൊത്തം 2,871തസ്‌തികകൾ ഉണ്ട്. ഇതിൽ 2,696 തസ്തികയിൽ മാത്രമേ ജീവനക്കാരുള്ളൂ. ശേഷിക്കുന്ന 175 ഒഴിവുകളിലാണ് നിയമനം നടക്കേണ്ടത്.
ലിസ്റ്റിൽ 1813 , നിയമനം 3,11
തസ്‌തികയുടെ മെയിൻ ലിസ്റ്റിൽ 1374 പേരാണുള്ളത്. സപ്ലിമെന്ററി ലിസ്റ്റിൽ 439 വീതവും. പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ സപ്ലിമെന്ററി ലിസ്റ്റിൽ ആളില്ല. ഏറ്റവും കൂടുതൽ നിയമന ശുപാർശ കൊല്ലം ജില്ലയിലാണ് - 60. കുറവ് തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ - 4 വീതം. മുൻ റാങ്ക്ലിസ്റ്റിലെ 587 പേരെ നിയമിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |