തിരുവനന്തപുരം: ശ്രീവരാഹം ഗവ.യു.പി സ്‌കൂളിലെ കുട്ടികൾ സമ്മാനിച്ച ദേശീയപതാക ഏറ്റുവാങ്ങുമ്പോൾ സരസ്വതി അമ്മയുടെ മനസിൽ തെളിഞ്ഞത് അച്ഛൻ പട്ടം താണുപിള്ളയുടെ ഓർമ്മകളാണ്. പൊലീസ് അച്ഛനെ അറസ്റ്റുചെയ്യുമ്പോൾ കരഞ്ഞത് 85-ാം വയസിലും സരസ്വതിഅമ്മയുടെ മനസിൽ തെളിച്ചമുള്ള ഓർമ്മകളാണ്. തിരു-കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രിയായ പട്ടത്തിന്റെ മക്കളിൽ ജീവിച്ചിരിക്കുന്ന ഏക മകളാണ് സരസ്വതിഅമ്മ.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് സരസ്വതിഅമ്മയെ ആദരിക്കാനും ദേശീയപതാക കൈമാറാനും കുട്ടികളും അദ്ധ്യാപകരും പി.ടി.പി നഗറിലെ വീട്ടിലെത്തിയത്. കുട്ടികൾ സമ്മാനിച്ച പതാക ഇന്ന് വീട്ടിൽ ഉയർത്തും. സരസ്വതിഅമ്മയെ സ്കൂൾ ഹെഡ്മിസ്ട്രസ് അജിത .സി.പി പൊന്നാടയണിയിച്ചു. ശ്രീവരാഹം വനിതാ സമിതി സെക്രട്ടറി പദ്മിനി, അദ്ധ്യാപകരായ ബിന്ദു, ബിബിൻ, ശ്യാമള, സുമം, സജീഷ് തുടങ്ങിയവർ പങ്കെടുത്തു.
പട്ടം താണുപിള്ള അപ്‌ഗ്രേഡ് ചെയ്‌ത സ്‌കൂളാണ് ശ്രീവരാഹം ഗവ.യു.പി.എസ്. അദ്ദേഹത്തിന്റെ ഭാര്യ പൊന്നമ്മ താണുപിള്ളയുടെ വീടും പട്ടത്തിന്റെ സമാധിയും സ്‌കൂളിനടുത്താണ്. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സ്‌കൂളിൽ സംഘടിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |