SignIn
Kerala Kaumudi Online
Thursday, 25 April 2024 7.15 PM IST

കേരളത്തിലെ കർഷകരെയും കൃഷിരീതികളെയും അടുത്തറിയാനും പഠിക്കാനും തമിഴ്നാട്ടിലെ യുവകർഷകൻ, യാത്ര തുടങ്ങിയത് ഒരു മാസം മുമ്പ്

arun

പേരാവൂർ: നാടൻ വിത്തിനങ്ങളുമായി തമിഴ്നാട്ടിൽ നിന്നൊരു യുവ കർഷകൻ കേരളത്തിലെ കർഷകരെ തേടിയെത്തി. തമിഴ്നാട് ട്രിച്ചി സ്വദേശി സാലൈ അരുൺ എന്ന മുപ്പതുകാരനായ യുവകർഷകനാണ് അഞ്ഞൂറിലധികം കിലോമീറ്റർ താണ്ടി അഞ്ഞൂറിൽ പരം നാടൻ വിത്തിനങ്ങളുമായി കേരളത്തിലെ വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് കണ്ണൂരിലെത്തിയത്.
കേരളത്തിലെ ജൈവ കർഷകരെ നേരിൽ കാണാനും ഇവിടുത്തെ കാലാവസ്ഥയ്ക്കനുയോജ്യമായ കൃഷിരീതി മനസ്സിലാക്കാനും ഒപ്പം കൃഷിക്കാർക്ക് തന്റെ മണ്ണിൽ വിളയിച്ചെടുത്ത നാടൻ ഇനത്തിൽ പെട്ട പച്ചക്കറി വിത്തുകളും മറ്റ് വിത്തിനങ്ങളും സൗജ്യമായി നൽകാനുമാണ് തന്റെ ബുള്ളറ്റിൽ കേരളത്തിലെ കർഷകരെ തേടി ഈ മുപ്പതുകാരൻ യാത്രക്കിറങ്ങിയത്.

കഴിഞ്ഞ ജൂലായ് പതിമൂന്നിന് നാഗർകോവിലിൽ നിന്നും ആരംഭിച്ച യാത്ര തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം കോട്ടയം, തുടങ്ങി കേരളത്തിലെ മിക്കവാറും ജില്ലകളിലൂടെ സഞ്ചരിച്ച് ജൈവകർഷകരെ കണ്ട് തന്റെ കൈവശമുള്ള വിത്തിനങ്ങൾ കൈമാറിയും അവരുടെ പക്കലുള്ളവ സ്വീകരിച്ചുമാണ് യാത്ര തുടർന്നത്.
ഇങ്ങനെ സഞ്ചരിച്ച് വയനാട്ടിലെത്തിയ സാലൈ അരുൺ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വയനാടൻ ചുരമിറങ്ങി കണ്ണൂരിലെത്തിയത്. കർഷകരെ തേടി കണ്ണൂരിലെത്തിയ അരുൺ തില്ലങ്കേരിയിലെ ജൈവകർഷകൻ ഷിംജിത്തിന്റെയടുത്തുമെത്തി. പരമ്പരാഗത ജൈവ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള തന്റെ യാത്രാനുഭവങ്ങൾ പങ്കുവെച്ചു.

തമിഴ്നാട്ടിലെ പ്രശസ്ത ഇക്കോളജിസ്റ്റും അഗ്രിക്കൾച്ചർ അദ്ധ്യാപികയുമായ നമ്മാൾവാളുടെ പരിശീലനത്തിന്റെ പ്രചോദനത്തിലാണ് പരമ്പരാഗത വിത്തിനങ്ങൾ ശേഖരിക്കുന്നതിനായി തമിഴ്നാട്ടിലുടനീളം ഒരു യാത്രയ്ക്ക് പുറപ്പെട്ടത്. മുപ്പതുതരം ചുരയ്ക്കയും 30 ഇനം തക്കാളിയും ഉൾപ്പെടെ മിക്ക പച്ചക്കറികളുടെയും 500 ഇനം വിത്തുകൾ അരുണിന്റെ കൈവശമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AGRICULTURE, AGRICULTURE NEWS, AGRICULTURW, ARUN, KERALA, TAMIL NADU, FARMER
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.