തിരുവനന്തപുരം:കാശ്മീർ സംബന്ധിച്ച ജലീലിന്റെ അഭിപ്രായത്തോടുള്ള നിലപാട് മുഖ്യമന്ത്രിയും എൽ.ഡി.എഫും വ്യക്തമാക്കണമെന്ന് ചെറിയാൻ ഫിലിപ്പ്. മതതീവ്രവാദികളുടെ വോട്ടുനേടാനുള്ള വർഗ്ഗീയപ്രീണനത്തിന് കെ.ടി.ജലീലിനെ ആയുധമാക്കിയതു കൊണ്ടാണ് പിണറായി ഇപ്പോഴും ജലീലിനെ സംരക്ഷിക്കുന്നത്.
രാജ്യദ്രോഹകുറ്റത്തിന് ജലീലിനെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാവണം. ഭരണഘടനാലംഘനം നടത്തിയ എം.എൽ.എയോട് സ്പീക്കർ വിശദീകരണം തേടണം. പൊതുസമൂഹം ജലീലിനെ ബഹിഷ്‌കരിക്കണമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
2016ൽ എളമരം കരീമിന് ബേപ്പൂർ സീറ്റ് നിഷേധിച്ചത് കെ.ടി. ജലീലിന് മന്ത്രിസ്ഥാനം നൽകാനാണ്. മന്ത്രിയെന്ന നിലയിൽ പ്രോട്ടോക്കോൾ ലംഘിച്ച് വിദേശരാജ്യങ്ങളുമായി മമതാബന്ധം സ്ഥാപിച്ചത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ്. ഷാർജ ഭരണാധികാരിയുമായുള്ള കൂടിക്കാഴ്ചകളിൽ പങ്കെടുത്ത ഏക മന്ത്രിസഭാംഗമായതുകൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോഴും ജലീലിനെ തള്ളിപ്പറയാത്തതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |