തിരുവനന്തപുരം: വ്യക്തിവിരോധത്തിന്റെ പേരിൽ പോക്‌സോ കേസിൽ പൊലീസ് കുടുക്കിയ ഓട്ടോറിക്ഷാഡ്രൈവറെ വെറുതേ വിട്ടു. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ കോടതി വിമർശിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പോക്‌സോ കോടതി ജഡ്‌ജി എം. പി. ഷിബുവാണ് തിരുമല തമലം മഠത്തിങ്കൽ വീട്ടിൽ മുരുകൻ എന്ന ഓട്ടോറിക്ഷാ ഡ്രൈവറെ വെറുതെവിട്ടത്.
പ്ലസ് ടു വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കി എന്ന കേസിലാണ് പൊലീസ് മുരുകനെ അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയൻ യൂണിറ്റ് സെക്രട്ടറിയായിരുന്ന മുരുകൻ മറ്രൊരു കേസിൽ തമ്പാനൂർ എസ്. ഐ ആയിരുന്ന സജികുമാറിനെതിരെ കോടതിയിൽ മൊഴി നൽകിയ വിരോധത്തിലാണ് കേസിൽ പ്രതിയാക്കിയതെന്നാണ് കണ്ടെത്തൽ. പ്രതിയുടെയോ പരാതിക്കാരനായ കുട്ടിയുടേയോ വസ്ത്രങ്ങളിൽ നിന്ന് ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനാകാത്തതും കോടതി ചൂണ്ടിക്കാട്ടി. കുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യം ഉത്തരവിൽ എടുത്തു പറയുന്നുണ്ട്. മുരുകന് വേണ്ടി അശോക് പി. നായർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |