ബംഗളൂരു: ടെക്നിഷ്യനായി സിനിമാമേഖലയിൽ ജോലി ചെയ്യുന്ന യുവതിയെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയെന്ന കേസിൽ തമിഴ്‌നാട് സ്വദേശിയായ വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു. തമിഴ്നാട്ടിലേക്ക് കടന്ന ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. സോഫ്റ്റ്‌വെയർ എൻജിനിയറായ 35കാരിയാണ് കബൺ പാർക്ക് പൊലീസിൽ പരാതി നൽകിയത്. വ്യവസായിയും യുവതിയും പരിചയക്കാരായിരുന്നു. ബിസിനസ് ആവശ്യത്തിനെന്ന പേരിൽ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. ആഗസ്റ്റ് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. ആഗസ്റ്റ് പത്തിനാണ് പരാതി നൽകിയത്. സിനിമാമേഖലയിലെ ജോലി കൂടാതെ സ്വന്തമായി സോഫ്റ്റ്‌വെയർ നിർമ്മിക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു യുവതി. ഇതിനായുള്ള സാമ്പത്തിക സഹായത്തിനായാണ് യുവതി വ്യവസായിയെ സമീപിച്ചതെന്നാണ് വിവരം. സാഹചര്യം മുതലെടുത്ത വ്യവസായി കടന്നുപിടിക്കുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. വ്യവസായിയെ പിടികൂടാൻ ബംഗളൂരു കബൺ പാർക്ക് പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |