ഇസ്ലാമാബാദ്: റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യയെ വാനോളം പുകഴ്ത്തി പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെയാണ് ഖാൻ വാനോളം പുകഴ്ത്തിയത്. ലാഹോറിൽ പതിനായിരങ്ങൾ പങ്കെടുത്ത സമ്മേളനത്തെ അഭിസബോധന ചെയ്തുകൊണ്ടാണ് ഇമ്രാൻ ഇന്ത്യയെ പുകഴ്ത്തിയത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ വീഡിയോ ക്ലിപ്പ് പ്ലേ ചെയ്ത ശേഷം റഷ്യയിൽ നിന്ന് വിലകുറഞ്ഞ എണ്ണ വാങ്ങുന്നതിനെതിരെയുള്ള യു എസ് സമ്മർദ്ദത്തെ അതിജീവിച്ചതിൽ ഇന്ത്യൻ മന്ത്രിയെ ഇമ്രാൻ പ്രശംസിച്ചു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്ന് യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടു, ഇന്ത്യ യുഎസിന്റെ തന്ത്രപ്രധാന സഖ്യകക്ഷിയാണ്, പാകിസ്ഥാൻ അല്ല. റഷ്യയുടെ എണ്ണ വാങ്ങരുതെന്ന് യുഎസ് ആവശ്യപ്പെട്ടപ്പോൾ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എന്താണ് പറഞ്ഞതെന്ന് നമുക്ക് നോക്കാം. ഇങ്ങനെ പറഞ്ഞ ശേഷമാണ് ഇമ്രാൻ വിദേശകാര്യ മന്ത്രി ജയ്ശങ്കറിന്റെ വീഡിയോ ക്ലിപ്പ് പ്ലേ ചെയ്തത്. വീഡിയോ ഏവരേയും കാണിച്ച ശേഷം ഇതാണ് സ്വതന്ത്ര രാജ്യം എന്നും ഇമ്രാൻ അവകാശപ്പെട്ടു.
യുഎസ് സമ്മർദത്തിന് വഴങ്ങി റഷ്യയുടെ എണ്ണ വാങ്ങാത്ത ഷെഹ്ബാസ് സർക്കാരിനെയും അദ്ദേഹം വിമർശിച്ചു. 'ഞങ്ങൾ വിലകുറഞ്ഞ എണ്ണ വാങ്ങുന്നതിനെക്കുറിച്ച് റഷ്യയുമായി സംസാരിച്ചിരുന്നു, എന്നാൽ അമേരിക്കയുടെ സമ്മർദ്ദം വേണ്ടെന്ന് പറയാൻ ഈ സർക്കാരിന് ധൈര്യമില്ല. ഇന്ധന വില കുതിച്ചുയരുന്നു, ആളുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നും' ഇമ്രാൻ പാക് സർക്കാരിനെതിരെ ആഞ്ഞടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |