കൊച്ചി: എറണാകുളം ഓൾഡ് റെയിൽവേ സ്‌റ്റേഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിപഥ് 2022 കൂട്ടായ്മ സംഘടിപ്പിച്ചു. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ 1925 മാർച്ച് 8 നാണ് മഹാത്മാഗാന്ധി ഇ.ആർ.ജി എന്നറിയപ്പെട്ടിരുന്ന റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയത്.
മഹാത്മാഗാന്ധിജിയുടെ പാദസ്പർശം ഏറ്റുവാങ്ങിയ സ്റ്റേഷന്റെ പുനരുദ്ധാരണത്തിനും 2019ൽ കേന്ദ്ര റെയിൽവേ മന്ത്രി ഹരിത സ്റ്റേഷൻ പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. 2025 ൽ നൂറുവർഷം തികയുന്ന ഗാന്ധിജിയുടെ സന്ദർശനത്തെ ഓർമ്മിച്ച് പദ്ധതി നടപ്പാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. സ്റ്റേഷൻ പരിസരത്തെ മാലിന്യങ്ങൾ, സ്‌ക്രാപ്പ് മുതലായവ നിക്ഷേപിക്കുന്ന സ്ഥലമാക്കി മാറ്റാൻ അനുവദിക്കരുത്.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ചെയർമാൻ എം.ആർ. രാജേന്ദ്രൻ നായർ, ജനറൽ കൺവീനർ കെ.പി. ഹരിഹരകുമാർ, ഭാരവാഹികളായ സി.ജി. രാജഗോപാൽ, കുരുവിള മാത്യൂസ്, എം.എൻ. ഗിരി, കെ.കെ. വാമലോചനൻ, ലക്ഷ്മി നാരായണൻ, പി. രംഗദാസ പ്രഭു, കെ.എസ്. ദിലീപ് കുമാർ, പി.വി. ശശി, ഡോ. ജലജാ എസ്. ആചാര്യ, കെ. അപ്പുക്കുട്ടൻ, കെ.വി. ജോൺസൺ, ചെറിയാൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |