ബാലരാമപുരം: ഇടക്കോണം കളത്രക്കാവ് ഭുവനേശ്വരി മന്ദിരത്തിൽ പത്മകുമാരിയെ (52)മൊട്ടമൂട് മണലുവിള ജംഗ്ഷനുസമീപം വച്ച് കാറിൽ തട്ടിക്കൊണ്ടുപോയി 40 പവന്റെ ആഭരണങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ നാലു പേർ കൂടി നരുവാമൂട് പൊലീസ് പിടിയിലായി.നെടുമങ്ങാട് ചുള്ളിമാനൂർ വഞ്ചുവം റോഡരികത്ത് വീട്ടിൽ അൽ അമീൻ(44), കാരക്കാമണ്ഡപം സെന്റ് ആന്റണീസ് സ്കൂളിന് സമീപം ജസീം (33), കല്പറ്റ ചുണ്ട സ്കൂളിന് സമീപം ഫിലിപ്പ് (33), അരുവിക്കര കുളത്തുകാൽ ചിറക്കുഴി പുത്തൻവീട്ടിൽ സനൽകുമാർ (43) എന്നിവരാണ് പിടിയിലായത്. പിടിയിലായ അൽഅമീനും ജസീമും പാലോട്, മെഡിക്കൽ കോളേജ്, നെടുമങ്ങാട്, അരുവിക്കര സ്റ്റേഷനുകളിലെ മോഷണക്കേസ് പ്രതികളും ജസീം നരുവാമൂട് പൊലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയുമാണ്. തിരുവനന്തപുരം അഡീഷണൽ റൂറൽ എസ്.പി. സുൽഫിക്കറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട ഡിവൈ.എസ്.പി അനിൽകുമാറിന്റെ നിർദ്ദേശപ്രകാരം സി.ഐ ധനപാലൻ, മലയിൻകീഴ് സി.ഐ പ്രതാപചന്ദ്രൻ, എസ്.ഐ. വിൻസെന്റ്, എസ്. അജീന്ദ്രകുമാർ, എ.എസ്.ഐ രാജേഷ് കുമാർ, എസ്.സി.പി.ഒ രതീഷ്, റൂറൽ ഷാഡോ ടീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |