തിരുവനന്തപുരം: കെ.ടി ജലീലിന്റെ കാശ്‌മീർ പരാമർശം ദൗർഭാഗ്യകരമെന്ന് ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ. വല്ലതും അറിഞ്ഞിട്ട് പറഞ്ഞതാണോ അതോ അജ്ഞത കൊണ്ട് പറഞ്ഞതാണോ എന്ന് താൻ ആശ്ചര്യപ്പെട്ടു പോയെന്നും അദ്ദേഹം പറഞ്ഞു.
പാങ്ങോട് സൈനിക ക്യമ്പിൽ ആസാദി കാ അമൃത് മഹോത്സവ് ഉദ്ഘാടനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ . 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഇത്തരം പരാമർശം അംഗീകരിക്കാനാവില്ല. അപമാനകരമായ ഒരു പരാമർശം ആവർത്തിച്ച് ചർച്ച ചെയ്യരുത്. അതിനുള്ള സമയമല്ല ഇത്. ജലീലിന്റെ പ്രസ്താവന തന്നെ വളരെ വേദനിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളിൽ ഇങ്ങനൊക്കെ പറയാൻ എങ്ങനെ കഴിയും. ആയുധം എടുക്കില്ലെന്നതല്ല അഹിംസ. സത്യഗ്രഹവും അഹിംസയുമായിരുന്നു ഗാന്ധിജിയുടെ ആയുധം. എന്നാൽ ഭീരുത്വമല്ല അഹിംസ. സൈനിക ശക്തി പ്രതിരോധത്തിനുള്ളതാണ്. കടന്നുകയറ്റം അനുവദിക്കില്ല. എല്ലാവിധ വൈവിദ്ധ്യങ്ങളും അംഗീകരിക്കുന്ന സംസ്കാരമാണ് നമ്മുടേത്. അകത്തു നിന്നായാലും പുറത്തു നിന്നായാലും ഭീഷണിയെ പ്രതിരോധിക്കാൻ ആയുധം വേണമെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
ഡൽയിലായിരുന്ന കെ.ടി. ജലീൽ പരിപാടികൾ റദ്ദാക്കി ഇന്നലെ പുലർച്ചെ കോഴിക്കോട്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |