SignIn
Kerala Kaumudi Online
Tuesday, 16 April 2024 7.45 PM IST

ഹൈബി ഈഡനെതിരായ പീഡന പരാതി വ്യാജമെന്ന് സി.ബി.ഐ.

hibi-eden

തിരുവനന്തപുരം: ഹൈബി ഈഡൻ എം.പിക്കെതിരായ പീഡന പരാതി വ്യാജമാണെന്ന് സി.ബി.ഐ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.

പരാതിക്കാരിയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങൾ ഉളളതിനാൽ വിശ്വാസ യോഗ്യമല്ല. പരാതി നിലനിൽക്കാത്ത സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കാൻ കോടതി അനുമതി നൽകണമെന്നും സി. ബി. ഐ ആവശ്യപ്പെട്ടു.
സോളാർ കേസിലെ പ്രതിയായ യുവതിയുടെ പരാതിയിൽ ഹൈബി ഈഡൻ അടക്കം ആറ് നേതാക്കൾക്കെതിരെ 2021 ലാണ് സി. ബി.ഐ കേസെടുത്തത്. ഇതിൽ ഹൈബി ഈഡനെതിരായ പരാതിയിലാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ. ഐ. സി.സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ, മുൻ മന്ത്രിമാരായ അടൂർ പ്രകാശ് എം. പി, എ. പി. അനിൽകുമാർ, ബി. ജെ. പി ദേശീയ ഉപാദ്ധ്യക്ഷൻ എ. പി. അബ്ദുളളക്കുട്ടി എന്നിവർക്കെതിരെയുള്ള യുവതിയുടെ പരാതിയാണ് ഇനി സി. ബി. ഐക്ക് അന്വേഷിക്കാനുള്ളത്..
2012 ഡിസംബർ 9ന് അന്ന് എം. എൽ. എ ആയിരുന്ന ഹൈബി ഈഡൻ പാളയം എം.എൽ. എ ഹോസ്റ്റലിലെ നിള ബ്‌ളോക്കിലെ 34ാം നമ്പർ മുറിയിൽ സോളാർ പദ്ധതി ചർച്ച ചെയ്യാൻ പരാതിക്കാരിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. ഹൈബി ഉപയോഗിച്ചിരുന്ന 33, 34 മുറികളിൽ പരാതിക്കാരിയെ കൊണ്ട് വന്ന് തെളിവെടുത്തിരുന്നു. ഹൈബിയെ രണ്ട് തവണ സി. ബി.ഐ വിളിച്ച് വരുത്തി ചോദ്യം ചെയ്തു. പരാതിക്കാരിയെ സി. ബി.ഐയുടെ തിരുവനന്തപുരം,​ ഡൽഹി ഓഫീസുകളിലും വിളിച്ചു വരുത്തി മൊഴി എടുത്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HIBI EDEN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.