കണ്ണൂർ: കണ്ണൂർ പഴയബസ് സ്റ്റാൻഡിൽ വച്ച് ക്രൂരമർദ്ദനത്തിനിരയായ തളിപ്പറമ്പ് സലാമത്ത് നഗറിലെ ഇസ്ഹാക്കിനെ(34) പിറ്റേന്ന് തളിപ്പറമ്പിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഓട്ടോഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണത്തിൽ അസ്വാഭാവികത ആരോപിച്ച് ബന്ധുക്കൾ രംഗത്തുവന്നതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
കഴിഞ്ഞ പത്തിനാണ് ഇസ്ഹാക്കിനെ തളിപ്പറമ്പ് രാജരാജേശ്വരം ക്ഷേത്ര റോഡരികിൽ ബോധരഹിതനായി കണ്ടത്. നാട്ടുകാർ കണ്ടത്. മദ്യപാന ശീലമുള്ള യുവാവ് ലഹരിയിൽ കിടക്കുകയാണെന്നായിരുന്നു ബന്ധുക്കളടക്കം കരുതിയത്. ബന്ധുക്കൾ വീട്ടിലെത്തിച്ച യുവാവിനെ പിറ്റേദിവസം രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം ഹൃദയാഘാതം മൂലമെന്നായിരുന്നു ബന്ധുക്കൾ ആദ്യം കരുതിയത്. എന്നാൽ കണ്ണൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ഇസഹാക്കിന്റെ തലയ്ക്ക് ക്ഷതമേറ്റതായും തലയോട്ടിക്കുള്ളിൽ രക്തം കട്ടപിടിച്ചതായും കണ്ടെത്തിയത് നിർണായകമായി. തുടർന്ന് സംശയം കാണിച്ച് ബന്ധുക്കൾ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
മർദ്ദനവിവരം ഇതിനിടെ പുറത്തായതോടെ തളിപ്പറമ്പ് പൊലീസ് പരാതി കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിന് കൈമാറി. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇസ്ഹാഖ് ക്രൂരമർദ്ദനത്തിന് ഇരയായതിന് ദൃക് സാക്ഷികളുണ്ടായത് നിർണായകമായി. തുടർന്ന് കണ്ണൂർ ടൗൺ പൊലിസ് ഇൻസ്‌പെക്ടർ ബിനുമോഹന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലെ ൾ മിൽമാ ബുത്തിനു സമീപത്താണ് ഈയാൾ ഓട്ടോ ഓടിക്കുന്നത്. ഇസ്ഹാഖിനെ ഈ ഓട്ടോ ഡ്രൈവർ കൈകൾ കൊണ്ട് തലയ്ക്കു പിന്നിൽ പല തവണയും പിന്നീട് ബസ് സ്റ്റാൻഡിന്റെ ചുമരിൽ പിടിച്ചും ഇടിച്ചിട്ടുണ്ടെന്ന് ദൃക് സാക്ഷികൾ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |