മുംബയ്: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ മന്ത്റിസഭ വികസിപ്പിച്ചു. ആഭ്യന്തരം, ധനം -പ്ലാനിംഗ്, ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകൾ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് നൽകി. സത്യപ്രതിജ്ഞ ചെയ്ത് ഏഴ് ആഴ്ച കഴിഞ്ഞിട്ടും വകുപ്പുകളിൽ തീരുമാനം ഉണ്ടാക്കാൻ ഷിൻഡെയ്ക്ക് കഴിഞ്ഞിരുന്നില്ല. നഗരവികസന വകുപ്പും പൊതുമരാമത്തും ഷിൻഡെയുടെ കീഴിലാണ്.
പൊതുഭരണം, ഐ.ടി, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, ഗതാഗതം, മാർക്കറ്റിംഗ്, സോഷ്യൽ ജസ്റ്റിസ് ആൻഡ് സ്പെഷ്യൽ അസിസ്റ്റൻസ്, റിലീഫ് ആൻഡ് റീഹാബിലിറ്റേഷൻ, ദുരന്തനിവാരണം, മണ്ണ്-ജല സംരക്ഷണം, പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും, ന്യൂനപക്ഷ -വഖഫ് തുടങ്ങി മറ്റു മന്ത്രിമാർക്ക് വിഭജിച്ചുനൽകാത്ത വകുപ്പുകളാണ് ഷിൻഡെയ്ക്കുള്ളത്.
അടുത്തഘട്ട മന്ത്രിസഭാ വികസനം വരുമ്പോൾ ഇതിൽ പലതും വിഭജിച്ച് നൽകേണ്ടി വരും. അതേസമയം, ധനവകുപ്പിനൊപ്പം ഉൗർജ്ജം, നിയമം, ജലവിഭവം, ഭവനനിർമ്മാണ വകുപ്പുകളും ഫഡ്നാവിസ് കൈകാര്യം ചെയ്യും. ബി.ജെ.പി മന്ത്രിയായ വിഖെ പാട്ടീലാകും റവന്യു മന്ത്രി. വനംമന്ത്രി സുധിൻ മുനംഗ്‌ദീവാർ. ബി.ജെ.പി മുൻ അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിനാണ് ഉന്നത, സാങ്കേതിക വിദ്യാഭ്യാസത്തിന്റെയും പാർലമെന്ററി കാര്യത്തിന്റെയും ചുമതല. സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഷിൻഡെ ക്യാംപിലെ ദീപക് കേസർകറിനു ലഭിച്ചു. കൃഷി അബ്ദുൾ സത്താറിനാണ്. സത്യപ്രതിജ്ഞ ചെയ്ത് 40 ദിവസങ്ങൾക്കുശേഷമാണ് മന്ത്രിസഭ വികസിപ്പിക്കാൻ ഷിൻഡെയ്ക്ക് കഴിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |