SignIn
Kerala Kaumudi Online
Friday, 26 April 2024 2.48 AM IST

ഗാന്ധി പ്രസംഗത്തിന്റെ സ്മരണയിൽ ഇലന്തൂർ

gandhiji
ഇലന്തൂരിൽ നടന്ന യോഗത്തിൽ ഗാന്ധിജി

ഇലന്തൂർ: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഇലന്തൂർ ഗ്രാമത്തിനും സ്ഥാനമുണ്ട്. സ്വാതന്ത്ര്യസമരം ശക്തിപ്പെട്ടിരുന്ന കാലത്ത് 1937 ജനുവരി 30ന് ഗാന്ധിജി ഇലന്തൂരിലെത്തിയപ്പോൾ ആവേശകരമായ സ്വീകരണമാണ് നൽകിയത്. ആ വർഷം അഞ്ച് തവണ ഗാന്ധിജി കേരളം സന്ദർശിച്ചിരുന്നു. അഞ്ചാം തവണയാണ് ഇലന്തൂരിലെത്തിയത്. വൈക്കം സത്യാഗ്രഹ സംഘാടകൻ കൂടിയായിരുന്ന കുമാർജിയുടെ ക്ഷണപ്രകാരമാണ് ഗാന്ധിജി ഇലന്തൂരിൽ എത്തുന്നത്. ദേശീയ നവോത്ഥാന കാലഘട്ടത്തിലെ പ്രമുഖനായ വാഗ്മിയും പരിഷ്‌കർത്താവും എഴുത്തുകാരനുമായിരുന്നു കുമാർജി എന്ന കെ.കുമാർ. ഗാന്ധിജിയുടെ സന്ദേശം പഴയ തിരുവിതാംകൂർ സംസ്ഥാനത്ത് കൊണ്ടുവന്ന ആദ്യകാല സാമൂഹിക, ദേശീയ നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ കേരള പര്യടനവേളകളിൽ മിക്കപ്പോഴും
അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പ്രഭാഷണങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നത് കുമാർജി ആയിരുന്നു.

ഈ പ്രവർത്തനവും ബന്ധവുമാണ് ഗാന്ധിജിയെ ജന്മനാട്ടിൽ എത്തിക്കാൻ പ്രേരണയായത്. ഇതിന്റെ തുടർച്ചയായി ഇലന്തൂരിൽ ഖാദി പ്രസ്ഥാനത്തിനും തുടക്കമായി. 1941ൽ മഹാത്മാ ഖാദി ആശ്രമത്തിൽ ഖദർ ദാസ് ടി.പി.ഗോപാലപിള്ള തുടക്കം കുറിച്ചതും ഇലന്തൂർ മണ്ണിൽ തുണ്ടുപറമ്പിൽ പുരയിടത്തിലായിരുന്നു. അന്ന് രൂപീകരിച്ച ചർക്കാ സംഘമാണ് ഇന്നത്തെ ഖാദി ജില്ലാ ഓഫീസായി വളർന്നത്. കെ.കുമാർ, പി.സി.ജോർജ്, ടി.ഇസെഡ് എബ്രഹാം എന്നിവരായിരുന്നു ആദ്യകാല പ്രവർത്തകർ. ഗാന്ധിജിക്ക് പുറമെ ആചാര്യ വിനോബാ ഭാവെ
,ജയപ്രകാശ് നാരായൺ, ബി.രാമകൃഷ്ണ റാവു, ചരൺ എസ്.ഭായി, ടാക്കർ ബാപ്പ, കെ.കേളപ്പൻ, കുമ്പളത്ത് ശങ്കുപിള്ള തുടങ്ങിയ ദേശീയ സ്വാതന്ത്ര്യ സമര നായകരും ഇക്കാലത്ത് ഈഗ്രാമം സന്ദർശിച്ചിരുന്നു.
സന്ദർശന സ്മരണക്കായി ഗാന്ധിജിയുടെ പ്രസംഗവേദിയായ പെരുവേലിൽ പുരയിടത്തിൽ ഗാന്ധി മണ്ഡപം സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഈ വളപ്പിൽ അടുത്തകാലത്ത് ഗാന്ധി മ്യൂസിയവും തുറന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.