SignIn
Kerala Kaumudi Online
Friday, 19 April 2024 7.03 PM IST

എന്നെയും കൊല്ലൂവെന്ന് പറഞ്ഞപ്പോൾ അച്ഛനാണ് മാറ്റൂവെന്ന് പറ‌ഞ്ഞു; ഷാജഹാനെ കൊന്നവരിൽ തന്റെ മകനുമുണ്ടെന്ന് ദൃക്‌സാക്ഷി

shajahan

പാലക്കാട്: മലമ്പുഴയിൽ സി.പി.എം പ്രദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. ഷാജഹാനെ കൊലപ്പെടുത്തിയവരിൽ മകനും ഉണ്ടെന്നാണ് ദൃക്‌സാക്ഷിയായ സുരേഷ് വെളിപ്പെടുത്തിയത്. മരുത റോഡ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം മലമ്പുഴ കുന്നങ്കാട് സ്വദേശി ഷാജഹാൻ ഇന്നലെ രാത്രി 9.15 ഓടെയാണ് കൊല്ലപ്പെട്ടത്.

'ദേശീയ പതാക ഉയർത്താനുള്ള ഒരുക്കങ്ങളിലായിരുന്നു ഞങ്ങൾ. കുട്ടികൾക്ക് മിഠായി വാങ്ങാനും മറ്റും പൈസ പിരിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതികളുടെ കൈയിൽ രാഖി കെട്ടിയിട്ടുണ്ടായിരുന്നു. എന്താണിതെന്ന് ചോദിച്ചപ്പോൾ ഷാജഹാനോട് മാറിനിൽക്കാൻ പറഞ്ഞു. ഇതിനിടെയിൽ നവീൻ എന്നൊരാൾ നിനക്ക് പണിയുണ്ടെന്ന് ഷാജഹാനോട് പറഞ്ഞു. പിന്നാലെ ശബരി ഓടിവന്ന് കാലിന് വെട്ടി. തുടർന്ന് അനീഷും സുജീഷും വെട്ടി. ഇത് കണ്ട് എന്നെയും വെട്ടൂ എന്ന് പറഞ്ഞ് ഞാൻ ഷാജഹാന്റെ പുറത്തേക്ക് വീണു. ഈ സമയം സുജീഷ് പറഞു, അത് അച്ഛനാണ് മാറ്റൂവെന്ന്' പിന്നാലെ പ്രതികൾ അവിടെനിന്ന് ഓടിരക്ഷപ്പെട്ടുവെന്നും സുരേഷ് വെളിപ്പെടുത്തി. താനും മറ്റൊരു മകനും സുകുമാരൻ എന്നൊരാളും ചേർന്നാണ് ഷാജഹാനെ ആശുപത്രിയിൽ എത്തിച്ചതെന്നും സുരേഷ് പറഞ്ഞു.

ഷാജഹാനെ ആദ്യം വെട്ടിയത് പാർട്ടി മെമ്പറായ ശബരിയാണെന്ന് സുരേഷ് പറഞ്ഞു. പിന്നാലെ ഷാജഹാനെ അനീഷ് വെട്ടി. ഇരുവരും പാർട്ടി പ്രവർത്തകരാണ്. അക്രമിസംഘത്തിൽ എട്ട് പേരുണ്ടായിരുന്നു. ദേശാഭിമാനി വരുത്തിയതിനെച്ചൊല്ലിയുള്ള തർക്കം ഇവർക്കിടയിൽ ഉണ്ടായിരുന്നുവെന്നും സുരേഷ് പറഞ്ഞു. വീട്ടിന് മുന്നിൽ വച്ച് ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CPM, SHAJAHAN, MURDER, PALAKKAD, WITNESS
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.