SignIn
Kerala Kaumudi Online
Saturday, 20 April 2024 6.49 AM IST

ഹർ ഘർ തിരംഗയുടെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ വെബ്‌സൈറ്റിൽ അഞ്ച് കോടിയിലധികം ത്രിവർണ്ണ സെൽഫികൾ 

selfies

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി പ്രഖ്യാപിച്ച 'ഹർ ഘർ തിരംഗ' കാമ്പയിനിൽ ത്രിവർണ പതാകയ്‌ക്കൊപ്പം നിൽക്കുന്ന സെൽഫികളെടുത്ത് അപ്‌ലോഡ് ചെയ്യുവാനും സാംസ്‌കാരിക മന്ത്രാലയം ആഹ്വാനം ചെയ്തിരുന്നു. ഫോണുകളിലടക്കം ഈ സന്ദേശം പൗരൻമാർക്ക് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്നു. ആവേശത്തോടെയാണ് ഇന്ത്യൻ ജനത ഈ കാമ്പയിനിൽ ഭാഗമായത്. അഞ്ച് കോടിയിലധികം ത്രിവർണ്ണ സെൽഫികൾ കഴിഞ്ഞ ദിവസങ്ങളിൽ തങ്ങളുടെ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യപ്പെട്ടതായി സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു.

'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങളുടെ ഭാഗമായി സാംസ്‌കാരിക മന്ത്രാലയമാണ് കേന്ദ്ര സർക്കാരിന്റെ 'ഹർ ഘർ തിരംഗ' സംരംഭം നയിച്ചത്. 'അതിശയകരമായ നേട്ടത്തിൽ, അഞ്ച് കോടിയിലധികം 'തിരംഗ' സെൽഫികൾ 'ഹർ ഘർ തിരംഗ' വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. ഇന്നലെ വൈകിട്ട് നാലു മണിവരെയുള്ള കണക്കാണിത്. രാജ്യത്തെ ഒന്നാമതും എപ്പോഴും ഒന്നാമതാക്കി നിർത്താനുള്ള കടമയുള്ള ഇന്ത്യക്കാരുടെ കൂട്ടായ പ്രതിബദ്ധതയാണ് അഞ്ച് കോടി തിരംഗ സെൽഫികൾ പ്രതിഫലിപ്പിക്കുന്നതെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു.

ഹർ ഘർ തിരംഗയുടെ ഭാഗമായി എല്ലാ വീടുകളിലും, ഓഫീസുകളിലും ദേശീയ പതാക ഉയർത്താനാണ് കേന്ദ്രം അഭ്യർത്ഥിച്ചത്. മുൻകാലങ്ങളിൽ തിരഞ്ഞെടുത്ത അവസരങ്ങളിലല്ലാതെ ഇന്ത്യൻ പൗരന്മാർക്ക് ദേശീയ പതാക ഉയർത്താൻ അനുവാദമില്ലായിരുന്നു. 2004 ജനുവരി 23ലെ സുപ്രധാനമായ സുപ്രീം കോടതി വിധിയോടെ വ്യവസായി നവീൻ ജിൻഡാൽ നടത്തിയ ഒരു പതിറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിന്റെ ഫലമായാണ് ദേശീയ പതാക സ്വതന്ത്രമായി ആദരവോടെയും അന്തസോടെയും ഉയർത്താനുള്ള അവകാശം ഒരു വ്യക്തിയുടെ മൗലികാവകാശമാണെന്ന് കോടതി പ്രഖ്യാപിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, FLAG, HAR KHAR THIRANGA, SELFIE, UPLOADS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.