ന്യൂയോർക്ക്: അമേരിക്കയിൽ അക്രമിയുടെ മാരകമായ കുത്തേറ്റ ഇന്ത്യൻ വംശജനും ബ്രിട്ടീഷ് എഴുത്തുകാരനുമായ സൽമാൻ റുഷ്ദിയുടെ (75) നില മെച്ചപ്പെടുന്നതായി ഡോക്ടർമാർ. അന്വേഷണ ഉദ്യോഗസ്ഥരോട് ആക്രമണം വിവരങ്ങൾ റുഷ്ദി വിവരിച്ചു.
റിമാൻഡിൽ കഴിയുന്ന ഇറാൻ അനുകൂലി കൂടിയായ പ്രതി ഹാദി മറ്റാർ ( 24 ) എന്തിനാണ് റുഷ്ദിയെ ആക്രമിച്ചതെന്ന് വ്യക്തമല്ല. ക്രിമിനൽ പശ്ചാത്തലമില്ലാത്ത മറ്റാർ 2018ൽ പിതാവിനെ കാണാനായി ലെബനൻ സന്ദർശിച്ചിരുന്നെന്നും ഇതിന് ശേഷം സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങളുണ്ടായെന്നും മറ്റാറിന്റെ മാതാവ് പറയുന്നു. ആരോടും സംസാരിക്കാതായ മറ്റാർ ഒരു മുറിയിൽ ഒതുങ്ങിക്കൂടിയിരുന്നു.
അതേസമയം, റുഷ്ദിക്ക് നേരെ നടന്ന വധശ്രമത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ വിദേശ മന്ത്രാലയം അറിയിച്ചു.
1988ൽ പ്രസിദ്ധീകരിച്ച സാത്താനിക് വേഴ്സസ് എന്ന വിവാദ നോവലിന്റെ പേരിൽ മതനിന്ദ ആരോപിച്ച് ഇറാനിലെ പരമോന്നത മതനേതാവായിരുന്ന അയത്തൊള്ള റൂഹുള്ള ഖൊമൈനി റുഷ്ദിയെ വധിക്കാൻ മതശാസന പുറപ്പെടുവിച്ചിരുന്നു. പിന്നീട് പത്തു വർഷത്താേളം ബ്രിട്ടനിൽ സുരക്ഷാ ഭടൻമാരുടെ കാവലിൽ ഒളിവിൽ കഴിഞ്ഞ റുഷ്ദി ഇരുപത് വർഷമായി അമേരിക്കയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |