ആലുവ: വാട്ടർ അതോറിട്ടിയുടെ അനാസ്ഥയെ തുടർന്ന് ആലുവ നഗരസഭാ പ്രദേശങ്ങളിൽ നിരവധി സ്ഥലങ്ങളിൽ മാസങ്ങളായി ഭൂഗർഭ പൈപ്പ് പൊട്ടി ശുദ്ധ ജലം പാഴാവുന്നു. തോട്ടയ്ക്കാട്ടുകരയിൽ ഷാഡി ലെയ്ൻഭാഗം, കോൺവന്റ് റോഡ്, ജി.സി.ഡി.എ കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പെെപ്പ് പൊട്ടി വെള്ളം പാഴാവുകയാണ്.
വെള്ളം കെട്ടിക്കിടന്ന് എലിപ്പനി ഉൾപ്പെടെയുള്ള സാംക്രമിക രോഗങ്ങൾ പടരുന്നതിനുള്ള സാദ്ധ്യത പ്രദേശങ്ങളിൽ കൂടുതലാണ്. നിരവധി തവണ എക്സിക്യുട്ടീവ് എൻജിനിയർ അടക്കമുള്ളവർക്ക് നേരിൽ പരാതി അറിയിച്ചിട്ടും നടപടികൾ ഉണ്ടായിട്ടില്ലന്ന് സി.പി.എം പാർലമെന്ററി പാർട്ടി സെക്രട്ടറി ശ്രീലത വിനോദ്കുമാർ പറഞ്ഞു. ആലുവ നഗരസഭയിൽ വർക്ക് എടുത്തിരിക്കുന്ന കരാറുകാരുടെ കാലാവധി കഴിഞ്ഞെന്നും എപ്പോഴും പെെപ്പ് പൊട്ടുന്നതിനാൽ ആരും അറ്റക്കുറ്റപ്പണി ഏറ്റെടുക്കുവാൻ തയ്യാറാവുന്നില്ലായെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഉടൻ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും ശ്രീലത വിനോദ്കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |