തൃപ്പൂണിത്തുറ: യുവാവിനെ മർദ്ദിച്ച് റെയിൽവേ ട്രാക്കിൽ തള്ളിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. തൃപ്പൂണിത്തുറ പൊയ്ന്ത്ര കോളനിയിൽ പെരുനിലത്ത് വീട്ടിൽ മണിക്കുട്ടൻ എന്നുവിളിക്കുന്ന ശരണൻ(31) ആണ് പിടിയിലായത്. സംഭവത്തിൽ മറ്റു മൂന്നു പേർ നേരത്തെ അറസ്റ്റിലായിരുന്നു.
രണ്ടാഴ്ച മുമ്പ് ചെങ്ങമനാട് വലിയവളപ്പിൽ ധനേഷ് എന്ന യുവാവിനെ നാലംഗ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച് ഏരൂർ പാമ്പാടിത്താഴം കോളനിക്കു സമീപമുള്ള റെയിൽപാളത്തിൽ ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാരാണ് യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്. തന്റെ മുൻ ഭാര്യയുമായി അടുപ്പമുണ്ടെന്ന സംശയത്തിലാണ് പ്രതി മണിക്കുട്ടനും സംഘവും ചേർന്ന് സുഹൃത്തായ ധനേഷിനെ മർദ്ദിച്ചത്. നിരവധി കേസുകളിലെ പ്രതിയാണ് മണിക്കുട്ടനെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |