ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കണക്കിൽ വീണ്ടും കുതിച്ചുചാട്ടമുണ്ടായതോടെ വിമാനയാത്രയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ഡിജിസിഎ കോമേഴ്‌സ്യൽ വിമാനകമ്പനികൾക്ക് നൽകിയ നിർദ്ദേശപ്രകാരം യാത്രക്കാർ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഡിജിസിഎ കർശനമായ പരിശോധനകൾ നടത്തിയേക്കാമെന്നും മുന്നറിയിപ്പ് നൽകി. യാത്രക്കാർ എപ്പോഴും മുഖാവരണം കൃത്യമായി ധരിക്കണമെന്നും കൃത്യമായ ശുചിത്വം പാലിക്കണമെന്നും നിബന്ധനയുണ്ട്. നിയമലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാനും ഡിജിസിഎ എയർലൈൻ കമ്പനികൾക്ക് അനുവാദം നൽകി.
ഓഗസ്‌റ്റ് ഒന്നുമുതൽ ഡൽഹിയിൽ 100 ശതമാനം കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതായാണ് ആശുപത്രിരകളിൽ നിന്നുളള വിവരം. അഞ്ച് മരണങ്ങളാണ് ശനിയാഴ്‌ച മുതൽ ഉണ്ടായത്. ഓഗസ്‌റ്റ് ഒന്നിന് 307 കേസുകളായിരുന്നുവെങ്കിൽ ഓഗസ്‌റ്റ് 16ഓടെ ഇത് 588 ആയി. ഐസിയുവിലുളള രോഗികൾ ഓഗസ്‌റ്റ് ഒന്നിന് 98 ആയിരുന്നു ഇപ്പോഴത് 202 ആയി ഉയർന്നു. മുംബയിലും കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. ഓഗസ്‌റ്റ് 16ന് 584 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |