പത്തനംതിട്ട : പോക്സോ കേസിൽ പൂജാരി അറസ്റ്റിലായി. ആലപ്പുഴ അരൂക്കുറ്റി പുഴുങ്ങത്ര വീട്ടിൽ സുരേഷ് ഭട്ടതിരി (സുരേഷ് ബാബു -40)ആണ് പിടിയിലായത്. എട്ടാം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം പല ക്ഷേത്രങ്ങളിലും ശാന്തിമാരുടെ സഹായിയായി കൂടുകയായിരുന്നു. പിന്നീട് ജ്യോതിഷം പഠിച്ച് ക്ഷേത്രങ്ങളിൽ ശാന്തിക്കാരനായി. അറസ്റ്റിലാകുമ്പോൾ പത്തനംതിട്ടയിലെ ഒരു ക്ഷേത്രത്തിൽ മേൽശാന്തിയായിരുന്നു. ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുമ്പോൾ പ്രശ്നം വയ്പ്പിനും പൂജകൾക്കുമായി ആളുകൾ ഇയാളെ സമീപിക്കുക പതിവായി. ഒരു സ്ത്രീ മകൾക്ക് പഠനത്തിൽ താൽപര്യമില്ലെന്ന് പറഞ്ഞ് ഇയാളെ സമീപിച്ചു. പരിഹാരമായി ചരട് ജപിച്ച് കെട്ടിയാൽ മതിയെന്ന് പറഞ്ഞ ഇയാൾ സ്ത്രീയെ പുറത്തിരുത്തിയ ശേഷം മകളെ അടുത്ത മുറിയിലേക്ക് ചരട് കെട്ടി കൊടുക്കാനെന്ന പേരിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഡിവൈ.എസ്. പി നന്ദകുമാറിന്റെ നേതൃത്വത്തിൽ സി.ഐ ജിബു ജോൺ, എസ്.ഐമാരായ രതീഷ്, ഷൈജു, എസ് സി പി ഒമാരായ അനുരാജ്, സുനിൽ രാജ് , വിമൽ, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |