ലണ്ടൻ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ആതിഥേയരായ ഇംഗ്ലണ്ട് 165 റൺസിന് പുറത്തായി. അഞ്ചുവിക്കറ്റ് വീഴ്ത്തിയ പേസർ കാഗിസോ റബാദയാണ് ഇംഗ്ലണ്ടിനെ തകർത്തത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരുവിക്കറ്റ് നഷ്ടത്തിൽ 93 റൺസിലെത്തിയിട്ടുണ്ട്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് റബാദയുടെ മൂർച്ചയേറിയ ബൗളിംഗിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമാവുകയായിരുന്നു.. 102 പന്തുകളിൽ നിന്ന് 73 റൺസെടുത്ത ഒലി പോപ്പ് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ പിടിച്ചുനിന്നത്. ഏഴ് ബാറ്റർമാരാണ് ഒറ്റ അക്കത്തിൽ പുറത്തായത്. 20 റൺസെടുത്ത നായകൻ ബെൻ സ്റ്റോക്‌സ് മാത്രമാണ് ഒലി പോപ്പ് കഴിഞ്ഞാൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. അലക്‌സ് ലീസ് (5), സാക്ക് ക്രോളി (9), ജോ റൂട്ട് (8), ജോണി ബെയർസ്‌റ്റോ (0), ബെൻ ഫോക്‌സ് (20) എന്നിവർ നിരാശപ്പെടുത്തി.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാദ 19 ഓവറിൽ 52 റൺസ് മാത്രം വഴങ്ങിയാണ് അഞ്ചുവിക്കറ്റെടുത്തത്. ആന്റിച്ച് നോർക്യെ മൂന്ന് വിക്കറ്റെടുത്തപ്പോൾ മാർക്കോ ജാൻസൺ രണ്ട് വിക്കറ്റ് നേടി.
മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്ടൻ ഡീൻ എൽഗാറിന്റെ (47) വിക്കറ്റാണ് നഷ്ടമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |