കോഴിക്കോട്: സ്കൂളുകളിൽ പെൺകുട്ടികളും ആൺകുട്ടികളും ഒന്നിച്ചിരിക്കുന്നത് അപകടകരമാണെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ഇൻ ചാർജ് പി എം എ സലാം.
'ജെൻഡർ ന്യൂട്രൽ വിഷയം മതപരമല്ല, ധാർമികമായ പ്രശ്നമാണ്. ലിബറലിസം കൊണ്ടുവരാനുള്ള ശ്രമത്തെയാണ് എതിർക്കുന്നത്. ജെൻഡർ ന്യൂട്രൽ യൂമിഫോം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ കുട്ടികൾ വഴിതെറ്റും. അതിനാൽ ഇത് പിൻവലിക്കാൻ സർക്കാരിനോട് ആവശ്യപ്പെടും.'- പി എം എ സലാം പറഞ്ഞു.
മത മൂല്യങ്ങള്‍ തകര്‍ക്കുന്നതാണു ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെന്ന് എം കെ മുനീര്‍ എംഎൽഎ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോള്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് എന്തിനാണു കേസെടുക്കുന്നതെന്നും, ആണ്‍കുട്ടികൾ മുതിര്‍ന്ന ആളുകളുമായി ബന്ധപ്പെട്ടാല്‍ പോക്സോ കേസ് എടുക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും എം കെ മുനീര്‍ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |