ന്യൂഡൽഹി : ഇന്ത്യയിൽ ഒന്നിലധികം ലൈംഗിക പങ്കാളികളുള്ളത് പുരുഷൻമാരെക്കാൾ സ്ത്രീകളെന്ന് വെളിപ്പെടുത്തി ദേശീയ കുടുംബാരോഗ്യ സർവേ (എൻ.എഫ്.എച്ച്.എസ് ) ഫലം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 707ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയ സർവേയിലാണ് ഇക്കാര്യം പറയുന്നത്.
2019- 21 കാലത്ത് നടത്തിയ സർവേ പ്രകാരം കേരളം ഉൾപ്പെടെയുള്ള 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സ്ത്രീകൾക്ക് പുരുഷൻമാരെക്കാൾ കൂടുതൽ ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്.
എന്നാൽ ഭാര്യയോ പങ്കാളിയോ ഉണ്ടായിരിക്കെ മറ്റുള്ളവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷൻമാർ സ്ത്രീകളെക്കാൾ കൂടുതലാണ്. നാല്ശതമാനം പുരുഷൻമാർ ഭാര്യ ഉണ്ടായിരിക്കെ മറ്റുള്ള സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ 0.5 ശതമാനം സ്ത്രീകൾ മാത്രമാണ് ഭർത്താവ് ഉണ്ടായിരിക്കെ മറ്റു പുരുഷൻമാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് എന്ന് സർവേ ചൂണ്ടിക്കാട്ടുന്നു.
1.1ലക്ഷംസ്ത്രീകളെയും 1ലക്ഷം പുരുഷൻമാരെയും കേന്ദ്രീകരിച്ചായിരുന്നു സർവേ. പല സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും സർവേയിൽ പങ്കെടുത്ത സ്ത്രീകളുടെ ശരാശരി ലൈംഗിക പങ്കാളികളുടെ എണ്ണം പുരുഷൻമാരെക്കാൾ കൂടുതലാണ്. കേരളം, രാജസ്ഥാൻ, ഹരിയാന, ചണ്ഡിഗഡ്, ജമ്മുകാശ്മീർ, ലഡാക്ക്, മദ്ധ്യപ്രദേശ്, അസം, ലക്ഷദ്വീപ്, പോണ്ടിച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഒന്നിൽ കൂടുതൽ ലൈംഗിക പങ്കാളികളുള്ള സ്ത്രീകൾ പുരുഷൻമാരെക്കാൾ കൂടുതലുള്ളത്.
ഇതിൽ തന്നെ ഏറ്റവും കൂടുതൽ പേർ രാജസ്ഥാനിലാണെന്നും സർവേയിൽപറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |