കൊല്ലം: 108 ആംബുലൻസ് തടഞ്ഞുനിറുത്തി ജീവനക്കാരെ ആക്രമിച്ചതായി പരാതി. 108 ആംബുലൻസ് ഡ്രൈവർ കൊല്ലം സ്വദേശി ശരത് (31),
നഴ്സിംഗ് അസിസ്റ്റന്റ് ആലപ്പുഴ സ്വദേശി വിനീഷ് (31) എന്നിവർക്ക് പരിക്കേറ്റു. ശരത്തിന്റെ തലയ്ക്കും കൈയ്ക്കും മുഖത്തും വിനീഷിന്റെ
കഴുത്തിനുമാണ് പരുക്കേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് 7ന് കാവനാട് ജംഗഷന് സമീപമായിരുന്നു സംഭവം. നീണ്ടകര പി.എച്ച്.സിക്ക് മുന്നിൽ കിടന്ന വാഹനം അടിയന്തര സന്ദേശത്തിന്റെ
അടിസ്ഥാനത്തിൽ ജില്ലാ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുള്ള രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാനായി
പോകുന്ന വഴിയാണ് വാഹനം തടഞ്ഞു ജീവനക്കാരെ ആക്രമിച്ചത്. രോഗി ഇല്ലാതെ അടിയന്തര സൈറൺ മുഴക്കി വാഹനം പോയെന്ന്
ആരോപിച്ചാണ് മർദ്ദിച്ചതെന്ന് ആംബുലൻസ് ജീവനക്കാർ പറഞ്ഞു. ജില്ലാ ആശുപത്രിയിൽ നിന്ന് രോഗിയെ എടുക്കാൻ പോവുകയാണെന്ന് പറഞ്ഞിട്ടും
അക്രമിച്ചവർ കേട്ടില്ലെന്നും വാഹനത്തിൽ ഇടിക്കുകയും അടിക്കുകയും ചെയ്തതായും ഇവർ പറഞ്ഞു. ആക്രമണത്തിൽ വാഹനത്തിനും കേടുപാടുകൾ
സംഭവിച്ചിട്ടുണ്ട്. പിന്നീട്, നാട്ടുകാർ ഇടപെട്ടാണ് അക്രമി സംഘത്തെ പിടിച്ചുമാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |