SignIn
Kerala Kaumudi Online
Saturday, 20 April 2024 6.14 AM IST

ഭാരത് ജോഡോ യാത്ര: ജില്ലാ കോൺഗ്രസ് കമ്മിറ്റി സ്വാഗതസംഘം രൂപീകരിച്ചു ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ തിരിച്ചുവരവിന് ഹേതുവാകും: വി.ഡി.സതീശൻ

satheesan
ഭാരത് ജോഡോ യാത്രയുടെ ജില്ലാതല സ്വാഗതസംഘം രൂപീകരണയോഗം കോഴിക്കോട് ഡി.സി.സിയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കശ്മിർ വരെ നടത്തുന്ന 'ഭാരത് ജോഡോ യാത്ര'യുടെ ഭാഗമായി ഡി.സി.സിയുടെ നേതൃത്വത്തിൽ ജില്ലാതല സ്വാഗതസംഘം രൂപീകരിച്ചു. ഡി.സി.സിയിൽ നടന്ന സ്വാഗതസംഘം യോഗം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ഭാരത് ജോഡോ യാത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദീർഘമായ പദയാത്രയാണെന്നും കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവിന് ഹേതുവാകുന്ന യാത്ര കൂടിയാണിതെന്നും പ്രതിപക്ഷനേതാവ് ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.

സംസ്ഥാനത്ത് 19 ദിവസങ്ങളിലായി ഏഴു ജില്ലകളിലൂടെയാണ് പദയാത്ര കടന്നു പോവുക. സെപ്തംബർ ഏഴിന് കന്യാകുമാരിയിലെ ഗാന്ധിമണ്ഡപത്തിൽനിന്ന് ആരംഭിക്കുന്ന യാത്ര മൂന്ന് ദിവസത്തെ പര്യടന ശേഷം 11ന് രാവിലെ കേരള അതിർത്തിയിലെത്തും. കോഴിക്കോട് ഉൾപ്പെടെ യാത്ര കടന്നുപോകാത്ത ജില്ലകളിൽ പ്രചരണം ശക്തമാക്കും. ഇതിന്റെ ഭാഗമായി ജില്ലാതല സ്വാഗതസംഘ രൂപീകരണത്തിന് ശേഷം നിയോജകമണ്ഡലം, ബൂത്ത്തല സ്വാഗതസംഘങ്ങൾ രൂപീകരിച്ച് പ്രചരണം ശക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് നിർദ്ദേശിച്ചു. പ്രചരണ പരിപാടിക്കായി 50,000 രൂപയുടെ കൂപ്പണുകളാണ് മണ്ഡലങ്ങളിൽ നിന്നും ബൂത്തുകളിൽ നിന്നും പിരിച്ചു നൽകേണ്ടത്. ഫണ്ട് പിരിവിനൊടൊപ്പം ഭാരത് ജോഡോയാത്രയെക്കുറിച്ച് വീടുകളിൽ പ്രചരണം നടത്തേണ്ടതും പ്രവർത്തകരുടെ ചുമതലയാണ്. ചിന്തൻ ശിബിരത്തിൽ രൂപപ്പെട്ട തീരുമാനങ്ങൾ പൂർണതയിലെത്തിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

കോൺഗ്രസിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി രാഹുൽഗാന്ധിയുടെ ജോഡോ യാത്ര മാറുമെന്ന് മുൻ കെ.പി.സി .സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തീവ്ര-ഫാസിസ്റ്റ് ശക്തികൾക്കെതിരെ രാഹുൽഗാന്ധി നടത്തുന്ന പോരാട്ടമാണ് യാത്ര. 2024ൽ കോൺഗ്രസ് വീണ്ടും രാജ്യത്ത് അധികാരത്തിലേറാനുള്ള സാഹചര്യം യാത്രയിലൂടെ സൃഷ്ടിക്കപ്പെടുമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

ചരിത്രത്തിൽ പ്രതിദ്ധ്വനികൾ ഉയർത്തുന്ന യാത്രയ്ക്കായി സംസ്ഥാനത്തെ പ്രവർത്തകർ ഒരുമിച്ച് ഇറങ്ങണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് ആവശ്യപ്പെട്ടു. രാജ്യത്ത് ഒരു നേതാവും തയാറാകാത്ത രാഷ്ട്രീയദൗത്യത്തിനാണ് രാഹുൽഗാന്ധി തയാറെടുക്കുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം പറഞ്ഞു. യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ കെ.പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ .പി.എം നിയാസ് സ്വാഗതസംഘം ഭാരവാഹികളെ പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി കെ.കെ എബ്രഹാം, മുൻ ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, എന്നിവർ പ്രസംഗിച്ചു. മുൻ ഡി .സി.സി പ്രസിഡന്റ് കെ.സി അബു സ്വാഗതവും ഡി.സി.സി ജനറൽ സെക്രട്ടറി പി.എം അബ്ദുറഹ്‌മാൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.