നെടുമങ്ങാട്: നിരോധിത പുകയില ഉത്പന്നങ്ങൾ നെടുമങ്ങാട് മേഖലയിൽ സുലഭം. എക്‌സൈസും പൊലീസും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവരെ കബളിപ്പിച്ച് വൻതോതിൽ കച്ചവടം നടക്കുന്നുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ചാൽ മദ്യത്തെപ്പോലെ വേഗം കണ്ടെത്താൻ കഴിയില്ലെന്നതാണ് പൊലീസിനെയും എക്സൈസിനെയും വലയ്ക്കുന്നത്. ലഹരി കടത്തുന്നവരെ കണ്ടെത്താൻ കഴിയാത്തതും പൊലീസിനെ വലയ്ക്കുന്നു. അതിർത്തികളിൽ നിന്ന് സുലഭമായാണ് ലഹരി വസ്തുക്കൾ ജില്ലയിലേക്ക് കടത്തുന്നത്. വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് കച്ചവടം. ലഹരി ഉപയോഗിക്കുന്നവരിൽ പെൺക്കുട്ടികളും ഉണ്ടെന്നാണ് അധികൃതർക്ക് ലഭിച്ചിരിക്കുന്ന വിവരം. രസത്തിന് തുടങ്ങി സ്ഥിരമാവുകയും പിന്നീട് കച്ചവടക്കാരായി മാറുകയും ചെയ്യുന്നവരുമുണ്ട്. ലഹരി മാഫിയയ്ക്കെതിരെ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |