ന്യൂഡൽഹി: ബിൽക്കീസ് ബാനു മാനഭംഗക്കേസിൽ പ്രതികളായ 11 പേർക്ക് ശിക്ഷയിൽ ഇളവ് നൽകിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിക്ക് തൊഴിലാളികളും സ്ത്രീകളും മനുഷ്യാവകാശ പ്രവർത്തകരും ഉൾപ്പെടെ 6000 പേർ ഒപ്പിട്ട നിവേദനം നൽകി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യം ഈ വിധി നൽകുന്നുണ്ടെന്ന് നിവേദനത്തിൽ പറയുന്നു. സ്ത്രീകൾക്ക് നിയമവ്യവസ്ഥകളിലുള്ള വിശ്വാസം പുനഃസ്ഥാപിക്കണം. 11 പ്രതികളുടെയും ശിക്ഷാ ഇളവ് റദ്ദാക്കി എത്രയും വേഗം അവരെ ജയിലിലേയ്ക്ക് തിരിച്ചയയ്ക്കണമെന്നും നിവേദനത്തിൽ പറയുന്നു.
2002 ലാണ് 21കാരിയും അഞ്ച് മാസം ഗർഭിണിയുമായിരുന്ന ബിൽക്കീസ് ബാനു കൂട്ട മാനഭംഗത്തിന് ഇരയായത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് പ്രത്യേക ഉത്തരവ് പ്രകാരം ഇളവ് നൽകി ഗോധ്ര സബ് ജയിലിൽ നിന്ന് ഗുജറാത്ത് സർക്കാർ പ്രതികളെ മോചിപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |