തിരുവനന്തപുരം: സുരക്ഷാഭീഷണി നിലനിൽക്കുന്ന കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് 20 വാച്ച്മാൻ തസ്‌തികകൾ സൃഷ്‌ടിച്ച് ഉത്തരവായി. മാനസികാരോഗ്യ കേന്ദ്രത്തിന്റെ സുരക്ഷ ശക്തിപ്പെടുത്താനാണിതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
കേന്ദ്രത്തിലേക്ക് 2 ക്ലാർക്ക്, 4 ഹോസ്‌പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് രണ്ട്, 3 കുക്ക് എന്നീ തസ്‌തികകൾ അടുത്തിടെ സൃഷ്ടിച്ചിരുന്നു. സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ കാലോചിതമായ പരിഷ്‌ക്കാരം സാദ്ധ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിനും അടിസ്ഥാന സൗകര്യവികസനത്തിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കേന്ദ്രത്തിൽ 400 കോടി രൂപയുടെ മാസ്റ്റർ പ്ലാനിൽ 100 കോടി രൂപയുടെ ആദ്യഘട്ട വികസന പ്രവർത്തനങ്ങൾ തുടങ്ങിയതായും ചുറ്റുമതിൽ ബലപ്പെടുത്തുന്നതിനും സി.സി.ടി. വി സ്ഥാപിക്കുന്നതിനുമുള്ള നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |