വെഞ്ഞാറമൂട്: പിരപ്പൻകോട് അക്വാട്ടിക് കോംപ്ലക്‌സിൽ നടക്കുന്ന ആൾ ഇന്ത്യാ പൊലീസ് മീറ്റിലെ വാട്ടർപോളോ മത്സരത്തിനിടെ സി.ആർ.പി.എഫ് ടീം റഫറിയെ തല്ലി. ഇതേത്തുടർന്ന് വാട്ടർ പോളോ മത്സരം നിറുത്തി വച്ചു.
പഞ്ചാബും സി.ആ.പി.എഫും തമ്മിലുള്ള മത്സരത്തിനിടെ പക്ഷപാതപരമായി പെരുമാറിയെന്നാരോപിച്ചാണ് സ്വിമ്മിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ റഫറിയായ ഗുജറാത്ത് സ്വദേശി മായങ്ക് പട്ടേലിനെ സി.ആർ.പി.എഫ് കോച്ചും താരങ്ങളും ചേർന്ന് തല്ലിയത്. മറ്റ് ഒഫിഷ്യലുകളും കളിക്കാരും ഇടപെട്ടാണ് റഫറിയെ രക്ഷിച്ചത്. തുടർന്ന് റഫറിയും സി.ആർ.പി.എഫും അപ്പീൽ കമ്മിറ്റിക്ക് പരാതി നൽകി. മായങ്ക് പട്ടേലിനെതിരെ കഴിഞ്ഞ ദിവസവും പരാതി ഉയർന്നിരുന്നു. കഴിഞ്ഞ വർഷത്തെ മീറ്റിൽ കേരളത്തിനെതിരായ ഇദ്ദേഹത്തിന്റെ തെറ്റായ തീരുമാനങ്ങളും പരാതിക്ക് ഇടയാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |