കടയ്ക്കാവൂർ: 12 വയസുകാരിയെ സംഘം ചേർന്ന് പീഡിപ്പിച്ച കേസിൽ ഒരുവർഷത്തിന് ശേഷം നാല് പ്രതികൾ അറസ്റ്റിൽ.
വെട്ടൂർ വില്ലേജിൽ വെന്നിക്കോട് വാലേന്റെ കുഴി ചരുവിള പുത്തൻവീട്ടിൽ മുശിട് എന്ന് വിളിക്കുന്ന കബീർ (57), അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ സമീർ (33), അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ നവാബ് (25), അഞ്ചുതെങ്ങ് മുസ്ലിം പള്ളിക്ക് സമീപം കൊച്ചിക്കളം വീട്ടിൽ ഷൈല എന്ന് വിളിക്കുന്ന സൈനുലാബ്ദീൻ (59) എന്നിവരാണ് പിടിയിലായത്.
2021ൽ കൊവിഡ് കാലഘട്ടത്തിൽ സ്കൂൾ വിദ്യാർത്ഥിനിയായ പതിനൊന്നുകാരിയെ വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുകളിലും കടപ്പുറത്തെ കൂടത്തിലും കൊണ്ടുപോയി സംഘം ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ വീട്ടുകാരോട് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ക്ലാസ് തുറന്നതോടെ സ്കൂളിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിലുള്ള വ്യത്യാസങ്ങൾ കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ സ്കൂൾ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കൗൺസലിംഗ് ലഭ്യമാക്കി. വനിതാ പൊലീസ് ഉദ്യോഗസ്ഥർ വിദ്യാർത്ഥിനിയുടെ മൊഴി രേഖപ്പെടുത്തി. വീടിനടുത്തുള്ളതും കടലിൽ പണിക്കുപോകുന്നവരുമാണ് പ്രതികൾ. ഇവരെ വിവിധ സ്ഥലത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
തിരുവനന്തപുരം റൂറൽ എസ്.പി ഡി ശില്പയുടെ നിർദേശപ്രകാരം വർക്കല ഡിവൈ.എസ്.പി പി.നിയാസും അഞ്ചുതെങ്ങ് സി.ഐ ചന്ദ്രദാസൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ്ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |