മുംബയ്: മഹാരാഷ്ട്രയിൽ റൈഗാഡ് ജില്ലയിൽ ഹരിഹരേശ്വർ തീരത്തിനടുത്ത് ബോട്ടിൽ മൂന്ന് എ.കെ-47 തോക്കുകളും സ്ഫോടക വസ്തുക്കളും ബുള്ളറ്റുകളും കണ്ടെടുത്ത സംഭവത്തിൽ ഭീകര വിരുദ്ധ സ്ക്വാഡ് കേസ് രജിസ്റ്റർ ചെയ്തു. ഭീകര വിരുദ്ധ സ്ക്വാഡിന്റെ നവി മുംബയ് യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ബോട്ട് ഓസ്ട്രേലിയൻ ദമ്പതിമാരുടേതാണെന്നും എൻജിൻ തകരാറു കാരണമാണ് ബോട്ട് ഉപേക്ഷിച്ചതെന്നും മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചിരുന്നു. പ്രത്യക്ഷത്തിൽ ഭീകര ബന്ധമൊന്നും കാണുന്നില്ലെങ്കിലും ആയുധങ്ങൾ സൂക്ഷിച്ചതെന്തിനെന്ന് വ്യക്തമല്ല. ജൂൺ 26നാണ് യൂറോപ്പിൽ നിന്ന് മസ്കറ്റിലേയ്ക്ക് സഞ്ചരിച്ച ബോട്ടിന് എൻജിൻ തകരാറ് നേരിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |