തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ നിയമവിരുദ്ധമായൊന്നും നടന്നിട്ടില്ലെന്നും ഗവർണറുടെ സമീപനം കേരളീയ സമൂഹത്തിന് പൊരുത്തപ്പെടാനാവാത്തതാണെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ പറഞ്ഞു. പി.കൃഷ്ണപിള്ള ദിനത്തിൽ എ.കെ.ജി സെന്ററിന് മുന്നിൽ പതാകയുയർത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗവർണറുടെ സമീപനം ഭരണഘടനാവിരുദ്ധവും സർവകലാശാലാ നിയമത്തിന് വിരുദ്ധവുമാണ്.
സർവകലാശാലയിലേത് രാഷ്ട്രീയപ്രേരിതമെന്ന് പറയുന്ന ഗവർണർ, രാഷ്ട്രീയപ്രേരിതമായി തിരഞ്ഞെടുക്കപ്പെടുന്നവരാണ് ഗവർണർമാർ എന്നതിനോട് പൊരുത്തപ്പെടണം. കണ്ണൂർ സർവകലാശാലാ നിയമത്തിലെ ഏഴാം വകുപ്പിലെ മൂന്നാം ഉപവകുപ്പനുസരിച്ച് ക്രമവിരുദ്ധ നടപടിയുണ്ടായാൽ ഗവർണർക്ക് റദ്ദ് ചെയ്യാം. എന്നാൽ അതിനുമുമ്പ് സ്വാഭാവികനീതിയുറപ്പാക്കാനുള്ള ഷോക്കോസ് നോട്ടീസ് അയയ്ക്കണം. ഇവിടെ അദ്ധ്യാപകനിയമന നടപടി മരവിപ്പിച്ച ശേഷമാണദ്ദേഹം ഷോക്കോസ് നോട്ടീസയച്ചത്. ഇന്റർവ്യുബോർഡ് തീരുമാനത്തെ ചോദ്യം ചെയ്യാൻ സർക്കാരിനോ ഗവർണർക്കോ സാധിക്കില്ല.
നേതാക്കളുടെ മക്കളായതുകൊണ്ട് അർഹതപ്പെട്ട ജോലി ആർക്കെങ്കിലും നൽകാതിരിക്കാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |