തൃശൂർ: ആയിരക്കണക്കിന് പേർ ദിവസവും ചികിത്സ തേടിയെത്തുന്ന മെഡിക്കൽ കോളേജിൽ ഹൗസ് സർജൻമാരുടെ കാലവധി തീർന്നതിനെത്തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാൻ നടപടിയായില്ല. ഇതോടെ വട്ടം കറങ്ങുകയാണ് രോഗികൾ. അസോസിയേറ്റ് പ്രൊഫസർമാരുടേത് ഉൾപ്പെടെ കുറവുള്ളപ്പോഴാണ് ഹൗസ് സർജൻമാരുടെ പ്രതിസന്ധി ഉടലെടുത്തത്.
110 ഹൗസ് സർജൻമാരുടെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. പുതുതായി ഹൗസ് സർജൻമാരായുള്ളത്. 35 ഓളം പേർ മാത്രം. പാലക്കാട്, മലപ്പുറം ഉൾപ്പെടെയുള്ള മൂന്ന് ജില്ലകളിലെ സാധാരണക്കാരായ രോഗികൾ ചികിത്സക്കായെത്തുന്ന തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ വിവിധ ഡിപ്പാർട്ടുമെന്റുകളിലായി 72 ഓളം ഡോക്ടർമാരുണ്ട് കുറവുണ്ട്.
അത്യാഹിത വിഭാഗവും ഒ.പികളും കൈകാര്യം ചെയ്തിരുന്നത് പി.ജി.വിദ്യാർത്ഥികളും ഹൗസ് സർജൻമാരുമായിരുന്നു. കഴിഞ്ഞവർഷം ഒരു വിഭാഗം വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്‌കരിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇത് സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നടപടിയെടുക്കാത്തതാണ് വിനയായത്.
ജനറൽ മെഡിസിൻ, സർജറി, ഗൈനക്കോളജി വിഭാഗങ്ങളെയാണ് ഹൗസ് സർജൻമാരുടെ കുറവ് ബാധിക്കുന്നത്. ജനറൽ മെഡിസിൻ വിഭാഗത്തിൽ 50 ശതമാനം ഡോക്ടർമാരുടെ കുറവ് മുൻപേയുണ്ട്. ഇതിനിടെയാണ് ഹൗസ് സർജൻമാരുടെ കൊഴിഞ്ഞ് പോക്കുണ്ടായത്. 22 ഹൗസ് സർജൻമാർ ഉണ്ടായിരുന്നിടത്ത് അഞ്ച് പേരായി. സർജറി, ഗൈനക്കോളജി വിഭാഗങ്ങളിലും ഹൗസ് സർജൻമാരുടെ കുറവ് പ്രതിസന്ധിയാകുന്നുണ്ട്.
ഹൗസ് സർജൻമാരുടെ കുറവ് എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ പഠനത്തെയും ബാധിക്കും. ഡിസ്ചാർജ് ഉൾപ്പെടെയുള്ള അഡ്മിനിസ്‌ട്രേഷൻ ജോലികൾ നിർവഹിച്ചിരുന്നതും ഇവരായിരുന്നു. അസോസിയേറ്റ് പ്രൊഫസർമാർ ഉൾപ്പടെയുള്ളവർക്ക് ഹൗസ് സർജൻമാരുടെ സേവനം സഹായകരമായിരുന്നു.
ഗവ. മെഡിക്കൽ കോളേജിലെ പ്രതിസന്ധി പരിഹരിക്കണമെന്നും രോഗികൾക്ക് ചികിത്സ കിട്ടാത്ത സാഹചര്യം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഇട കെ.പി.സി.സി സെക്രട്ടറിയും വികസന സമിതി അംഗവുമായ രാജേന്ദ്രൻ അരങ്ങത്ത് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷന് കത്ത് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |