മോസ്കോ : ഇൻഡോനേഷ്യയിലെ ബാലിയിൽ വരുന്ന നവംബറിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗ് എന്നിവർ പങ്കെടുക്കും. ഇൻഡോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയാണ് ഇക്കാര്യമറിയിച്ചത്.
അതേസമയം, ചൈനയും റഷ്യയും ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. യുക്രെയിനിൽ അധിനിവേശം ആരംഭിച്ചതിന് ശേഷം പുട്ടിൻ പങ്കെടുക്കുന്ന ആദ്യ ആഗോള ഉച്ചകോടിയാകും ജി-20. യു.എസ് പ്രസിഡന്റ് ജോ ബൈഡനും ജി-20യിൽ പങ്കെടുക്കുമെന്ന് കരുതുന്നു. ജി-20യിൽ നിന്ന് റഷ്യയുടെ അംഗത്വം റദ്ദാക്കണമെന്നും ഉച്ചകോടിയിലേക്ക് പുട്ടിനെ ക്ഷണിക്കരുതെന്നും യു.എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |