തിരുവനന്തപുരം: വഴുതക്കാട് -ജഗതി -പൂജപ്പുര റോഡ് വീതി കൂട്ടി വികസിപ്പിക്കാൻ അടിയന്തര നടപടികളെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു. യഥാസമയം ഫണ്ട് അനുവദിച്ചിരുന്നെങ്കിൽ 20 വർഷം മുമ്പ് ഭരണാനുമതി ലഭിച്ച പദ്ധതി പണ്ടേ പൂർത്തിയാകുമായിരുന്നെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ചീഫ് എൻജിനീയർ, അഡി. ചീഫ് സെക്രട്ടറിയും നടപടിയെടുക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. ബേക്കറി, പൂജപ്പുര ജംഗ്ഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 2. 6 കിലോമീറ്റർ റോഡ് വീതി കൂട്ടി വികസിപ്പിക്കാൻ 2005 ജൂൺ 3നാണ് സർക്കാർ ഉത്തരവിറക്കിയത്. 2009ൽ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു. ഇതോടെ പദ്ധതി മുടങ്ങി. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് ഒരു കേസുകളും നിലവിലില്ലെന്ന് കമ്മിഷൻ കണ്ടെത്തി. എം.വിജയകുമാരൻ നായർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |