ഹരാരേ : ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരം ഇന്ന് ഹരാരേ സ്പോർട്സ് ക്ളബിൽ നടക്കും.
കഴിഞ്ഞ ദിവസം നടന്ന ആദ്യ ഏകദിനത്തിൽ പത്ത് വിക്കറ്റിനും രണ്ടാം മത്സരത്തിൽ അഞ്ചുവിക്കറ്റിനും ജയിച്ച ഇന്ത്യ ഇന്നും വിജയിച്ച് പരമ്പര തൂത്തുവാരാനുളള ശ്രമത്തിലാണ്.
ആദ്യ മത്സരത്തിൽ സിംബാബ്‌വെയെ 189 റൺസിന് ആൾഒൗട്ടാക്കിയ ശേഷം ഒരു വിക്കറ്റുപോലും നഷ്ടപ്പെടുത്താതെ 115 പന്തുകൾ ബാക്കിനിൽക്കേ ഇന്ത്യ വിജയത്തിലെത്തുകയായിരുന്നു.
അർദ്ധസെഞ്ച്വറികൾ നേടിയ ശിഖർ ധവാനും ശുഭ്മാൻ ഗില്ലും ചേർന്ന ഓപ്പണിംഗ് സഖ്യമാണ് ഇന്ത്യയ്ക്ക് ചേസിംഗ് ഈസിയാക്കിയത്.
രണ്ടാം മത്സരത്തിൽ 161 റൺസിന് ആൾഒൗട്ടായ സിംബാബ്‌വെയ്ക്ക് എതിരെ 146 പന്തുകൾ ബാക്കിനിറുത്തിയായിരുന്നു ഇന്ത്യയുടെ അഞ്ചുവിക്കറ്റ് വിജയം
34 പന്തുകളിൽ മൂന്ന് ഫോറും നാലുസിക്സുമടക്കം പുറത്താകാതെ 43 റൺസ് നേടിയ മലയാളി താരം സഞ്ജു സാംസണാണ് ഈ വിജയത്തിലെ ഹീറോയായത്.
കെ.എൽ രാഹുലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ രണ്ടാം നിര ടീമിനെയാണ് സിംബാബ്‌വെയിലേക്ക് അയച്ചതെങ്കിലും ആതിഥേയർ വെല്ലുവിളി ഉയർത്തുന്ന ഒരു ലക്ഷണവും ആദ്യ മത്സരത്തിൽ കാട്ടിയിരുന്നില്ല.
രണ്ടാം മത്സരത്തിൽ സിംബാബ്‌വെ ബൗളിംഗിൽ അൽപ്പം മെച്ചപ്പെട്ടെങ്കിലും ബാറ്റിംഗിൽ പഴയപടി തന്നെയാണ്.
ടി.വി ലൈവ് : 12.45 മുതൽ സോണി സ്പോർട്സ് നെറ്റ്‌വർക്കിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |