കൊല്ലം: നിരോധിത ലഹരി വസ്തുക്കളുമായി ജില്ലയിൽ അഞ്ച് യുവാക്കൾ അറസ്റ്റിലായി. പാരിപ്പള്ളിയിലും ഇരവിപുരത്തുമായിരുന്നു ലഹരിവേട്ട. മുണ്ടയ്ക്കൽ തെക്കേവിള ഫ്‌ളാറ്റ് 41/628 ൽ വാടകയ്ക്ക് താമസിക്കുന്ന തട്ടാമല തേജസ് നഗറിൽ ഉമർ മുക്താർ (21),പാരിപ്പള്ളി നെടുവിളയിൽ ഓംശ്രീഹരിയിൽ അഭിലാഷ് (22), കല്ലുവാതുക്കൽ എസ്.എസ് ഭവനിൽ സുമേഷ് (24), പൂതക്കുളം പ്രസന്ന ഭവനിൽ അനീഷ് (27), പുത്തൻകുളത്ത് ഇടപ്പനയിൽ രാഹുൽ വിഹാറിൽ റോഹൻ (22) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാവിലെ 11.45 ഓടെ ഇരവിപുരം പൊലീസ് മുണ്ടയ്ക്കൽ വില്ലേജ് ഓഫീസിന് സമീപം സംശായാസ്പദമായി കണ്ട ഉമർ മുക്താറിനെ പരിശോധിച്ചപ്പോൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 18 ചെറിയ പോളിത്തീൻ കവറുകളിലായി സൂക്ഷിച്ചിരുന്ന 6.79 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. നഗരത്തിലെ യുവതി - യുവാക്കൾക്ക് വിതരണത്തിന് എത്തിച്ചതാണെന്ന് ഉമർ പൊലീസിനോട് സമ്മതിച്ചു.
പാരിപ്പള്ളി പൊലീസ് നടത്തിയ പരിശോധനയിലാണ് ഉച്ചയ്ക്ക് ഒന്നോടെ നാല് യുവാക്കൾ പിടിയിലായത്. അഭിലാഷിന്റെ വീട്ടിൽ നിന്ന് 30.34 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. തുടർന്ന് ഇവിടെ ലഹരി ഉപയോഗിക്കാൻ എത്തിയ സുമേഷിന്റെ വീട്ടിൽ നിന്ന് 1.01 ഗ്രാമും അനീഷിന്റെ വീട്ടിൽ നിന്ന് 1.03 ഗ്രാമും റോഹന്റെ വീട്ടിൽ നിന്ന് 1.17 ഗ്രാമും എം.ഡി.എം.എ കണ്ടെടുത്തു. ചില്ലറ വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക ലഹരി മരുന്നാണ് പിടിച്ചെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |