കടയ്ക്കാവൂർ: മണമ്പൂർ പാലാംകോണം ഭാസ്കർ കോളനിയിൽ നസീമയുടെ വീടിന്റെ വാതിൽ 19ന് രാത്രി കുത്തിപ്പൊളിച്ച് അലമാരയിൽ നിന്ന് വിലപിടിപ്പുളള സാധനങ്ങളും പാസ്‌പോർട്ടും മറ്റ് രേഖകളും സ്കൂട്ടിയും മോഷ്ടിച്ച് ഒളിവിൽപ്പോയ ആളെ പൊലീസ് പിടികൂടി. പനവൂർ ചുള്ളാളം ഗവ. ആശുപത്രിക്ക് സമീപം വീട്ടിൽ സച്ചിൻ സിയാദാണ് (29) പിടിയിലായത്. മോഷണത്തിനുശേഷം പാലാംകോണത്തിനടുത്ത് ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്നു. കടയ്ക്കാവൂർ സ്റ്റേഷൻ എസ്. എച്ച്. ഒ. അജേഷ്. വി, എസ്. ഐ മാരായ ദീപു, മാഹീൻ, എ. എസ്. ഐ. ശ്രീകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജ്യോതിഷ്, അനീഷ്, സുജിൻ, സിയാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മോഷണം നടത്തിയ സ്കൂട്ടി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മറ്റ് വിലപിടിപ്പുള്ള രേഖകൾ കെ.എസ്.ആർ.ടി.സി യുടെ ഡോർമട്രിയിൽ നിന്നും അന്വേഷണസംഘം കണ്ടെടുത്തു. സമാനമായ രീതിയിൽ വെഞ്ഞാറമൂട് സ്റ്റേഷനിലും കേസുണ്ട്. പ്രതിയോടൊപ്പം ഉണ്ടായിരുന്നവരെ ഒളിവിൽ താമസിക്കാൻ സഹായിച്ചവരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |