മംഗളൂരു;മംഗളൂരു കമ്പളയിൽ തെളിവെടുപ്പിനിടെ എസ്.ഐയേയെയും കോൺസ്റ്റബിളിനെയും വധശ്രമക്കേസിലെ പ്രതി അക്രമിച്ചു.തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചുവീഴ്ത്തി.വളച്ചിൽ ബാക്കിമാറിലെ മുഹമ്മദ് മുഷ്താഖി(26)നാണ് പൊലീസിന്റെ വെടിയേറ്റത്.
ആഗസ്ത് 19ന് ബന്ധുവായ ആഷിഖിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ മുഷ്താഖിനെ മംഗളൂരു കമ്പള ഗ്രാമത്തിന് സമീപം റൂറൽ പൊലീസ് സംഭവസ്ഥലത്തേക്ക് തെളിവെടുപ്പിന് കൊണ്ടുപോയിരുന്നു.പ്രതി സഞ്ചരിച്ച വാഹനം, ആഷിഖിനെ കുത്താനുപയോഗിച്ച കത്തി എന്നിവ കണ്ടെടുക്കുന്നതിനും തെളിവെടുപ്പിനുമായി പൊലീസ് മുഷ്താഖിനെ സ്ഥലത്തെത്തിച്ചപ്പോൾ റൂറൽ പൊലീസ് സ്റ്റേഷനിലെ വിനായകനെയും കോൺസ്റ്റബിൾ സദ്ദാം ഹുസൈനെയും ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
പിന്തുടർന്ന പൊലീസ് മുഷ്താഖിന്റെ കാലിൽ വെടിവെക്കുകയായിരുന്നു. മുഷ്താഖ് മംഗളൂരു ഫാദർ മുള്ളേർസ് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമിക്കപ്പെട്ട എസ്.ഐയും കോൺസ്റ്റബിളും ആശുപത്രിയിൽ ചികിത്സ തേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |