കണ്ണൂർ: സി.പി.എം പ്രവർത്തകൻ ധനരാജ് വധക്കേസിലുൾപ്പെടെ എട്ടോളം കേസുകളിലെ പ്രതിയായ ആർ.എസ്.എസ് പ്രവർത്തകനെ പൊലീസ് കാപ്പ ചുമത്തി ജയിലിൽ അടച്ചു.ആർ.എസ്.എസ് പ്രവർത്തകനും മുൻ പയ്യന്നൂർ താലൂക്ക് കാര്യവാഹകുമായ ആലക്കാട് ബിജുവെന്ന കാനാമീത്തലെ വീട്ടിൽ ബിജുവിനെയാണ്(44) പെരിങ്ങോം പൊലീസ് ജയിലിൽ അടച്ചത്.
എട്ടോളം കേസുകളിലെ പ്രതിയായ ബിജുവിനെതിരെ കാപ്പചുമത്തുന്നതിനായി പെരിങ്ങോം ഇൻസ്‌പെക്ടർ പി.സുഭാഷ് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ.ഇളങ്കോവിന് റിപ്പോർട്ട് ചെയ്തിരുന്നു.തുടർന്ന് ഉത്തരമേഖലാ റെയ്ഞ്ച് ഡി.ഐ.ജി രാഹുൽ ആർ.നായർ പരിശോധിച്ചതിനു ശേഷം കളക്ടർ അദ്ധ്യക്ഷനായ സമിതിക്ക് വിടുകയായിരുന്നു.
ഈ വിവരമറിഞ്ഞ ബിജു പരാതിയുമായി കാപ്പ ട്രൈബ്യൂണിലിനെ സമീപിച്ചുവെങ്കിലും ഇയാളുടെ വാദം തള്ളുകയായിരുന്നു. ഇതേ തുടർന്നാണ് പെരിങ്ങോം പി.യദുകൃഷ്ണൻ ബിജുവിനെ അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി ജയിലിൽ അടച്ചത്. പയ്യന്നൂരിലെ സി.പി.എം പ്രവർത്തകൻ കുന്നരുവിലെ ധനരാജ് വധക്കേസിലെ പ്രതിയായ ഇയാൾ വധശ്രമം ഉൾപ്പെടെ മറ്റു നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |