കോട്ടയം. വടക്കേ ഇന്ത്യയിൽ വിവാഹം ഉൾപ്പെടെയുള്ള മംഗളകർമ്മങ്ങളുടെ സീസണായതോടെ പൈനാപ്പിളിന് ഡിമാൻഡ് വർദ്ധിച്ചു. ഇതോടെ വിലയും കൂടി. കിലാേയ്ക്ക് 40 രൂപയ്ക്ക് മുകളിൽ ലഭിക്കുന്നുണ്ട്. കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പാമ്പാടി, കറുകച്ചാൽ തുടങ്ങിയ മലയോര മേഖലകളിലാണ് പൈനാപ്പിൾ കൂടുതലായി കൃഷി ചെയ്യുന്നത്.
മുൻവർഷത്തെ കൊടിയ വേനൽ മൂലം കേരളത്തിൽ ഉത്പാദനം കുറഞ്ഞതാണ് വില വർദ്ധനവിന് കാരണമായത്. വേനൽക്കാലത്ത് കായ്ക്കാതിരുന്നവ ഇപ്പോൾ കായ്ച്ചു തുടങ്ങിയിട്ടുണ്ട്. വേനൽക്കാലത്ത് മതിയായ വലുപ്പം ഇല്ലാത്തവയാണ് ലഭിച്ചത്. ദൗർലഭ്യം മൂലം പുതുമഴ പെയ്ത സമയത്ത് യഥാസമയം വളപ്രയോഗം നടത്താൻ കഴിയാതിരുന്നതും ഉത്പാദനം കുറയാൻ കാരണമായി. മലയോര മേഖലകളിൽ കാട്ടുപന്നി ഉൾപ്പെടെയുള്ളവയുടെ ശല്യവും മറ്റൊരു കാരണമാണ്.
കർഷകനായ ജോജി വാളിപ്ലാക്കൽ പറയുന്നു.
വിവിധ പ്രശ്‌നങ്ങൾ മൂലം പൈനാപ്പിളിന്റെ വില വർദ്ധിച്ചിട്ടും കർഷകന് അതിന്റെ ഗുണം ലഭിക്കുന്നില്ലെന്ന്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |