കാസർകോട്: ജില്ലയുടെ പലഭാഗത്തും റെയിൽവെ ട്രാക്കുകളിൽ കല്ലുകളും ഇരുമ്പുപാളികളും വച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായി റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിലെ ഉന്നത ഉദ്യോഗസ്ഥർ കാസർകോട്ടെത്തി. ഇന്നലെ രാവിലെയാണ് ആർ.പി.എഫ് പാലക്കാട് ഡിവിഷൻ സെക്യൂരിറ്റി കമ്മിഷണർ ജെതിൻ ബി. രാജ്, സർക്കിൾ ഇൻസ്‌പെക്ടർ എം. മുഹമ്മദ് അക്ബർ, എസ്.ഐ പി.കെ കദ്രേഷ് ബാബു, ബി.കെ ബിനോയ് എന്നിവരടങ്ങുന്ന സംഘമാണ് കാസർകോട്ടെത്തിയത്.
റെയിൽവെ പ്ലാറ്റുഫോമുകളിൽ കല്ലുകളും ഇരുമ്പുപാളികളും കണ്ടെത്തിയ കോട്ടിക്കുളം, തളങ്കര, കുമ്പള ഭാഗങ്ങളിൽ സംഘം ഇന്നലെ പരിശോധന നടത്തി. ജില്ലയിലെ പലഭാഗത്തുമായി തുടരെയായി റെയിൽവെ ട്രാക്കുകളിൽ കല്ലുകൾ കണ്ടെത്തിയതും ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായതും അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്. ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമാണോ അതോ മറ്റു വല്ലതുമാണോ ഇതിനു പിന്നിലെന്നും ആർ.പി.എഫ് അന്വേഷിച്ചുവരുന്നുണ്ട്. സൈബർ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. ജാഗ്രതയുടെ ഭാഗമായി ക്രിമിനൽ കേസെടുത്തു നടപടി സ്വീകരിക്കുമെന്ന് റെയിൽവെ പൊലീസും അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |