തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ വരുമാനത്തിലുണ്ടാകുന്ന കുറവ് ബഡ്ജറ്റിലെ പദ്ധതികളെ പ്രതികൂലമായി ബാധിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങൾ കവരുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. 15-ാം ധനകാര്യ കമ്മിഷൻ റിപ്പോർട്ടനുസരിച്ച് രാജ്യത്തിന്റെ ആകെ വരുമാനത്തിന്റെ 34 ശതമാനം സംസ്ഥാനങ്ങളുടേതാണ്. എന്നാൽ, ചെലവ് 64 ശതമാനവും. അതേസമയം, കേന്ദ്രത്തിന്റെ വരുമാനം 64 ശതമാനവും ചെലവ് അതിന്റെ മൂന്നിലൊന്നുമാണ്.
പെട്രോളിൽ നിന്ന് സ്‌പെഷ്യൽ എക്‌സൈസ് നികുതിയെന്നപേരിൽ കഴിഞ്ഞ വർഷം 5.25 ലക്ഷം കോടിയാണ് കേന്ദ്രം പിരിച്ചെടുത്തത്. അത് ജനറൽ ടാക്‌സായിരുന്നെങ്കിൽ 4000 കോടിയെങ്കിലും കേരളത്തിന് ലഭിച്ചേനെ. . സംരഭക വികസനത്തിന് ഫണ്ട് കൊടുക്കുന്ന സ്ഥാപനമല്ല കിഫ്ബി. കേന്ദ്ര സർക്കാരിന്റെ വിവേചനത്തിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നിൽക്കണം. അതിന് പ്രതിപക്ഷം തയ്യാറുണ്ടോയെന്നും മന്ത്രിചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |