തിരുവനന്തപുരം: വ്യവസായ രംഗത്ത് സംസ്ഥാനം വലിയ നേട്ടങ്ങൾ കൈവരിച്ചാലും അത് വേണ്ടപോലെ പൊതു സമൂഹത്തിലേക്ക് എത്തിക്കാൻ സാധിക്കാറില്ലെന്ന് വ്യവസായ മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്ത് വ്യവസായ സ്ഥാപനങ്ങൾ തുടങ്ങാനും വിപുലീകരിക്കാനും ആധുനികവത്കരിക്കാനും ആവശ്യമായ ലൈസൻസുകളും സർട്ടിഫിക്കറ്റുകളും വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള 2022-ലെ കേരള വ്യവസായ ഏകജാലക ക്ളിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും (ഭേദഗതി ബിൽ) ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ഇനി 392 വ്യവസായ സംരംഭങ്ങൾ കൂടി തുടങ്ങിയാൽ സംരംഭക വർഷത്തിൽ ആകെ തുടങ്ങിയ വ്യവസായങ്ങളുടെ എണ്ണം 50,000 ആവും .
അഞ്ച് കോടി വരെ നിക്ഷേപമുള്ള വ്യവസായങ്ങൾ തുടങ്ങുന്നതിന് സർട്ടിഫിക്കറ്രുകളോ ലൈസൻസോ അടക്കമുള്ള സേവനങ്ങൾ കിട്ടാൻ കാലതാമസമുണ്ടാവുന്നതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ജില്ലാ ജലത്തിൽ കളക്ടർ ചെയർമാനായുള്ള പരാതി പരിഹാര കമ്മിറ്റിയും അഞ്ച് കോടിക്ക് മുകളിലുള്ളതിന് സംസ്ഥാന തലത്തിൽ വ്യവസായ വകുപ്പ് സെക്രട്ടറി ചെയർമാനായും പരാതിപരിഹാരകമ്മിറ്റി നിലവിൽ വരും. പരാതി ലഭിച്ച് അഞ്ച് ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെടേണ്ടതും ഏഴു ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് നൽകേണ്ടതുമാണ്. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളിൽ തീർപ്പാക്കണം. സേവനം നൽകുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അന്യായമായ വീഴ്ച വരുത്തിയാൽ ഓരോ ദിവസത്തെയും കാലതാമസത്തിന് 250 രൂപ നിരക്കിൽ 10,000 രൂപയിൽ കവിയാത്ത പിഴ ചുമത്താനും കമ്മിറ്റിക്ക് ശുപാർശ ചെയ്യാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |