മുംബയ്: എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഒാർഗനൈസേഷന്റെ മുംബയിലെ ഒാഫീസിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ 1000 കോടിയുടെ വെട്ടിപ്പ് നടന്നതായി സംശയിക്കപ്പെടുന്ന കേസിൽ അന്വേഷണം ആരംഭിച്ചു. മുംബെയ് കാണ്ഡിവാലി ഒാഫീസ് കേന്ദ്രീകരിച്ചായിരുന്നു വെട്ടിപ്പ്. സീനിയർ സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് മചീന്ദ്ര ബാമനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
പ്രവർത്തനം നിറുത്തിവച്ച ജെറ്റ് എയർവേയ്സ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പേരിൽ ക്ളെയിം സെറ്റിൽമെന്റ് രേഖയുണ്ടാക്കി വ്യാജ അക്കൗണ്ടുകളിലേക്ക് തുക ട്രാൻസ്ഫർ ചെയ്യുകയായിരുന്നുവെന്നാണ് കരുതുന്നത്.
ഇ.പി.എഫ്.ഒയുടെ ആഭ്യന്തര അന്വേഷണ വിഭാഗത്തോടൊപ്പം വിജിലൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഴയ രേഖകളുൾപ്പെടെ പരിശോധിച്ചാൽ മാത്രമേ എത്ര തുക നഷ്ടമായെന്ന് കണ്ടെത്താൻ കഴിയൂ. അന്തിമ റിപ്പോർട്ട് താമസിയാതെ നൽകുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |